Friday, November 22, 2013

ആപ്പും അച്ചുവും

ആപ്പിനെ സപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ട് എനിക്ക് ഉണ്ടാവുന്ന നേട്ടം നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഉണ്ടാവുന്ന നേട്ടത്തില്‍ നിന്നും ഒട്ടും കൂടുതലല്ല.. 
ഭാരതത്തിലുള്ളവരുടെ നല്ല ഭാവി, കൂടുതല്‍ പുരോഗതി, നല്ല വിദ്യാഭ്യാസം, കൂടുതല്‍ ജീവിത സൌകര്യങ്ങള്‍. എന്നിവ ഓരോ ഇന്ത്യന്‍ പൌരനും കിട്ടാന്‍ പോകുന്നതില്‍ നിന്നും കൂടുതല്‍ ഒന്നും എനിക്കോ, മറ്റ് ആം ആദ്മി പാര്‍ട്ടിയെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കോ കിട്ടാന്‍ പോകുന്നില്ല. ഒരുകാര്യമുണ്ട്, ഭാരതത്തിന്‍റെ പുരോഗതിക്ക് ചെറുതായെങ്കിലും ഭാഗമാവാന്‍ കഴിഞ്ഞു എന്ന കാര്യത്തില്‍ ഓരോ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അഭിമാനം തോന്നിയേക്കാം.

ആം ആദ്മി പാര്‍ട്ടി കാരണം ഭാരതത്തിനോ, ഭാരതത്തിന്‍റെ ജനങ്ങള്‍ക്കോ, ഒരു പുരോഗതിയും ഉണ്ടാവുന്നില്ലെങ്കില്‍, എനിക്കും ഒരു നേട്ടവും ഉണ്ടാവുന്നില്ല. ആപ്പിനു വേണ്ടി ചിലവഴിച്ച എന്‍റെ സമയവും, പ്രയത്നവും ഫലം കണ്ടില്ലെന്നു വരും, അത്ര മാത്രം.

ഈ ​മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കൊണ്ട് തന്നെ, എനിക്ക് ആപ്പിനെ തല കുത്തി നിന്ന് സപ്പോര്‍ട്ട് ചെയ്യണ്ട ആവിശ്യവും ഉദിക്കുന്നില്ല. തെറ്റ് കണ്ടാല്‍ അത് ചൂണ്ടിക്കാട്ടുക എന്‍റെ കര്‍ത്തവ്യവുമാണ്. അപ്പിന്‍റെ തെറ്റുകളെ തലകുത്തി നിന്ന് സപ്പോര്‍ട്ട് ചെയ്തത് കൊണ്ട് എനിക്ക് ഒരു നേട്ടവും ഉണ്ടാവാന്‍ പോവുന്നുമില്ല. 

ഇന് ഞാന്‍ ആപ്പിനെ സപ്പോര്‍ട്ട് ചെയ്യുന്നത്തിന്‍റെ ഒരു പ്രഥാന കാരണം, ആപ്പ് എനിക്ക് തരുന്ന പ്രതീക്ഷ ഒരുപാട് കൂടുതലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ആപ്പിന്‍റെ ഓരോ പ്രവര്‍ത്തനവും ഞാന്‍ നിരീക്ഷിച്ചു പോരുന്നതാണ്. ആപ്പിലെ ഒരു പാട് വ്യക്തികളെ നേരിട്ട് പരിചയപെട്ടിട്ടുണ്ട്, കണ്ടിട്ടുമുണ്ട്, സംസാരിച്ചിട്ടുമുണ്ട്, അതില്‍ അരവിന്ദ്‌ കേജ്രിവലും, പ്രശാന്ത്‌ ഭൂഷനും, ക്രിസ്ടീന സാമിയും, മായാങ്ക് ഗാന്ധിയും,  അജിത്‌ ജായും, മനോജ്‌ പത്മനാഭനും, രതീഷും, ഹാരിയും, നിജിലും അങ്ങനെ ഒരുപാട് പേരുള്‍പെടും.

ഇന്നുവരെ ഞാന്‍ കണ്ടതും കേട്ടതും അനുഭവിച്ചതും വെച്ച്, ആം ആദ്മി പാര്‍ടിയില്‍ വന്നവര്‍ ആരും വ്യക്തിപരമായ​ നേട്ടങ്ങള്‍ ഉദ്ദേശിച്ചു വന്നവരല്ല. അങ്ങനെ വന്നവര്‍ ഉണ്ട്, അവര്‍ക്കൊന്നും ആം ആദ്മി പാര്‍ടിയില്‍ ഏറെക്കാലം നിന്നുപോവാന്‍ സാധിച്ചിട്ടില്ല. സ്വയം ആം ആദ്മി ഫൗണ്ടര്‍ മെമ്പര്‍ ആണെന്നും പറഞ്ഞ് ​പത്രസമ്മേളനം നടത്തിയവര്‍ വരെയുണ്ട്. അവരൊന്നും ഇന്ന് എവിടെയും ഇല്ല. അങ്ങനെ പലരും ഉണ്ടാവുന്നത് സ്വാഭാവികം, അവര്‍ അവരുടെ പരമാവധി നേടാന്‍ ശ്രമിച്ച് ഒന്നും ആവുന്നില്ലെന്ന് കണ്ടാല്‍ നിര്‍ത്തി പോവും. കര്‍ണാടക ഇലക്ഷന് സ്വയം സ്ഥാനാര്‍ഥിയായിക്കോളാം എന്നും പറഞ്ഞ് വന്നവരും ഉണ്ട്.  

​ആപ്പിലുള്ള വരും മനുഷ്യരാണ്, സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങി വന്ന ഗന്ധര്‍വന്‍മാരോ മാലാഖമാരോ അല്ല. എന്നേം നിങ്ങളെയും പോലുള്ള തെറ്റ് പറ്റാവുന്ന സാധാരണ മനുഷ്യരാണ് ആം ആദ്മി പാര്‍ട്ടിയിലും ഉള്ളത്. അതുകൊണ്ട് തന്നെയാണ് ആം ആദ്മി പാര്‍ട്ടി സ്വന്തമായി നയങ്ങള്‍ ഉണ്ടാക്കിയതും, പാര്‍ട്ടിയെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ ആ നയങ്ങള്‍ നിര്‍ബന്തമായും അനുസരിക്കണം എന്നും പറഞ്ഞിട്ടുള്ളതും. അങ്ങനെ നയങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍, മുകളില്‍ പറഞ്ഞ സ്വയം ഫൗണ്ടര്‍ മെമ്പര്‍ എന്ന് വിശേഷിപ്പിച്ചവരും, സ്വയം പാര്‍ട്ടി സ്ഥാനാര്‍ഥിയാവാം  എന്ന് പ്രഖ്യാപിച്ചവരും ആയിരുന്നേനെ ഇന്ന് ആം ആദ്മി പാര്‍ട്ടി ഭരിക്കുന്നത്. നയങ്ങള്‍ അനുസരിക്കാന്‍ കഴിയാത്തവരെ പാര്‍ട്ടി ഒരു രീതിയിലും ഇന്നുവരെ അനുകൂലിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. 

ഏതവസ്ഥയില്‍ ആണെങ്കിലും ഒരു രീതിയിലും ആം ആദ്മി പാര്‍ട്ടി അഴിമതി കാരെ പ്രോഹല്‍സാഹിപ്പിക്കുന്നതല്ല. ഇലക്ഷന് ജയിചില്ലെങ്കില്‍ ജയിച്ചില്ല എന്നേ ഉള്ളൂ. അഴിമതിക്കാരായ ഒരാളെ പോലും പാര്‍ട്ടിയില്‍ വെച്ചുകൊണ്ട് പാര്‍ട്ടി മുന്നോട്ടു പോവുകയില്ല, അതിപ്പോ അരവിന്ദ്‌ കേജ്രിവാള്‍ ആണെങ്കില്‍ പോലും.

അങ്ങനെയല്ല മറിച്ച് എന്ന് സംഭവിക്കുന്നോ, അന്ന് ഞാന്‍ ആം ആദ്മി പാര്‍ടിയില്‍ ഉണ്ടാവില്ല, എന്ന് മാത്രമല്ല, അതിനെതിരെ, ഞാനിന്ന് ആം ആദ്മി പാര്‍ട്ടിയെ എത്ര ശക്തിയോടുകൂടി സപ്പോര്‍ട്ട് ചെയ്യുന്നോ അതിലും കൂടുതല്‍ ശക്തിയോട്കൂടി എതിര്‍ക്കുകയും ചെയ്യും.

ജയ് ഹിന്ദ്‌ 
അച്യുത് 

No comments: