മൂന്നിലോ നാലിലോ പഠിക്കുമ്പഴാണ്. അഭിയേട്ടന്റെ സൈക്കിൾ സെൻട്രൽ സ്റ്റാൻഡിൽ ഇട്ട് കയറി ഇരുന്ന് ചവിട്ടി. അത് ഭയങ്കര അച്ചീവ്മെന്റ് ആയിരുന്നു. കാലെത്താൻ പിന്നേം കുറേ കാലമെടുത്തു. അതുവരെ ഉരുട്ടിയും പെഡലിൽ കാലുവെച്ചും ഒക്കെ ഫ്രണ്ട്സിൻറെ അടുത്തുപോയി അവരുടെ ചെറിയ സൈക്കിൾ അഭിയേട്ടൻറെ സൈക്കിലിനു എക്സ്ചേഞ്ച് ചെയ്ത് ഓടിച്ച് കൊള്ളിൽ ഇടിച്ചും, ഉരുണ്ടുവീണും ഒക്കെ സാവധാനം എപ്പഴോ കുഴപ്പമില്ലാതെ ഓടിക്കാൻ തുടങ്ങി.
ഒൻപതിൽ പഠിക്കുമ്പോഴാണ് സ്വന്തമായി സൈക്കൾ കിട്ടുന്നത്, പിന്നെ മിക്കവാറും കറക്കം അതിൽ ആയിരുന്നു.
എട്ടിൽ പഠിക്കുമ്പോ ഒരു കസിൻ്റെ വീട്ടിൽകൂടലിന് അവിടെ സെന്റർ സ്റ്റാൻഡ് ഇട്ടു നിർത്തിയ മോഹനേട്ടൻ്റെ ബുള്ളറ്റിൻ്റെ മുകളിൽ ഞാൻ കയറി ഇരുന്നു. അപ്പഴാണ് കുട്ടേട്ടൻ വന്ന് ക്ലച്ച്, ആക്സിലറേറ്റർ, ബ്രേക്ക്, ഗിയർ ഏതൊക്കെയാണ് എന്നും ഏത് എങ്ങനെ ഉപയോഗിക്കണം എന്നും പറഞ്ഞുതന്നത്.
ഒൻപതിൽ സ്കൂൾ അടച്ചപ്പോ കണ്ണൂർ മഹിജഇളയമ്മയുടെ വീട്ടിൽ താമസയ്‌ക്കാൻ പോയി, അവരുടെ ഏട്ടന് എൻഫീൽഡിൻ്റെ എക്സ്‌പ്ലോറർ ഉണ്ടായിരുന്നു. എന്തൊക്കെയോ സംസാരിച്ചിരുക്കുന്നതിനിടയിൽ അവർ എന്നോട് ബൈക്ക് ഓടിക്കാൻ പറഞ്ഞു. ഞാൻ അതിനു മുതിരില്ല എന്ന വിശ്വാസത്തിൻ്റെ പുറത്ത് പറഞ്ഞതാണ്. ഞാൻ വേഗം പോയി വണ്ടി സ്റ്റാർറ്റാക്കി കുട്ടേട്ടൻ പറഞ്ഞ തിയറി വെച്ച് ഓടിക്കാൻ ശ്രമിച്ചു, ആദ്യത്തെ രണ്ടുമൂന്നു തവണ വണ്ടി ഓഫ് ആയിപ്പോയി (എന്നാണ് ഓർമ) പക്ഷെ അവസാനം വണ്ടി നീങ്ങി. ഞാൻ പിന്നെ രണ്ടു ദിവസം കൊറേ തവണ ആ വണ്ടി വീടിൻ്റെ മുറ്റത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചു. ഓടിക്കുന്നതിനിടെ കോൺഫിഡൻസ് ലേശം കൂടിയപ്പോ ബൈക്ക് ചാടി, ഞാൻ തെങ്ങിൻ്റെ ചോട്ടിലും ബൈക്ക് വേറെ എവിടെയോയും പോയി വീണു. കാല് സൈലൻസറിൽ തട്ടി സൂപ്പറായി പൊള്ളി.
പിന്നേം ചെറുതായിട്ട് അവിടുന്നും ഇവിടുന്നും ഒക്കെ ബൈക് ഓടിക്കാൻ ചാൻസ് കിട്ടിയിട്ടുണ്ട്. ഒരിക്കൽ "സ്‌പ്ലെൻഡർ" വാടകയ്ക്ക് എടുത്ത് ഒരു ദിവസം മുഴുവൻ ഓടിച്ചു.
ആയിടയ്ക്കാണ് അച്ഛൻ ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയത്. അന്ന് അച്ഛൻ എറണാകുളത്താണ്. കൂടെ ഒരു കാറും വാങ്ങി Fiat Premier Padmini. ഒരുദിവസം ഞാനും അച്ഛനും തലശ്ശേരിയിൽ നിന്ന് മാഹി വരുന്ന സമയത്ത് ബസ്സിന്റെ ഫ്രണ്ട് ഡോറിന്റെ അടുത്താണ് ഇരുന്നത്. ഞാൻ ഡ്രൈവറെ നോക്കി ഇരിക്കുന്നത് കണ്ടിട്ടായിരിക്കണം അച്ഛൻ ബസ്സിൻറെ താഴെ ഉള്ള പെഡൽ ഏതൊക്കെയാണ് എന്ന് പറഞ്ഞു തന്നത്; "ABC" അതായത് Accelerator, Break, Clutch.
സ്കൂൾ അടയ്ക്കുന്ന സമയത്തു എറണാകുളത്ത് അച്ഛൻ്റെ അടുത്ത് നിൽക്കാൻ പോകും. അച്ഛൻ ബാങ്കിൽ പോയാൽ ഞാൻ ആരും കാണാതെ കാറിൻ്റെ ഡോർ തുറന്ന് അകത്തു കയറി വെറുതെ ക്ലച്ച് ചവിട്ടി ഗിയര് മാറ്റി കളിക്കും. അച്ഛൻ വാങ്ങിയ ഡ്രൈവിംഗ് പഠിക്കാനുള്ള ബുക്ക് വായിച്ചാണ് ഹാഫ് ക്ലച്ച് എന്ന സംഭവങ്ങൾ ഒക്കെ മനസ്സിലായത്.
പതിനെട്ട് വയസ്സ് തികഞ്ഞപ്പോ തന്നെ ലൈസൻസ് എടുക്കാൻ വേണ്ടി മാഹി ഡ്രൈവിംഗ് സ്കൂളിൽ ചേർന്നു. ബാബുവേട്ടൻ (പേര് ഓർമയില്ല) ആണ് മാഷ്. അംബാസിഡർ കാറിൽ നാലുപേരെ ഇരുത്തി ഒരു നാൽപ്പത് മിനുട്ട് റൌണ്ട് ആണ് ഡ്രൈവിംഗ് ക്ലാസ്സ്. ഓരോരുത്തർക്കും ഏകദേശം പത്തു പതിനഞ്ചു മിനുട്ട് കാറ് ഓടിക്കാൻ കിട്ടും. എനിക്ക് ആദ്യത്തെ മൂന്ന് ദിവസം സ്റ്റിയറിങ് പഠിത്തം ആയിരുന്നു. മാഷ് കാർ ഓടിക്കും, ഞാൻ സൈഡിൽ ഇരുന്ന് സ്റ്റിയറിങ് തിരിക്കണം.
പഠിക്കാൻ വന്നവരോടുള്ള മാഷിൻ്റെ പെരുമാറ്റരീതി എനിക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. അനാവശ്യമായി ചീത്ത പറയുക , ഇടയ്ക്കു കൈ വെച്ച് തലയുടെ പിറകിൽ അടിക്കുക. പ്രായമായവരോടും ഇതേ രീതിതന്നെ.
മൂന്നാമത്തെ ദിവസം എന്നോട് കാറ് എടുക്കാൻ പറഞ്ഞു. ഞാൻ കയറി ഇരുന്ന് കാറ് സ്റ്റാർട്ട് ആക്കി ക്ലച്ച് ചവിട്ടി ഫസ്റ്റിൽ ഇട്ട് ആക്സിലറേറ്റർ കൊടുത്തപ്പോൾ വണ്ടി നീങ്ങി. ഞാൻ നേരത്തെ കാർ ഓടിക്കാൻ പഠിച്ചിട്ടുണ്ടോ എന്ന് മാഷ് ചോദിച്ചു. ഞാൻ ഇല്ലാ എന്ന് പറഞ്ഞത് അയാള് വിശ്വസിച്ചില്ല.
രണ്ടാമത്തെ ദിവസം കാറ് ഓടിച്ച് മുക്കാളി ഒന്തം (കയറ്റം) കയറുന്നസമയത്തു കയറ്റം തീരുന്നതിനു ജസ്റ്റ് മുന്നേ ഞാൻ ആക്സിലറേറ്റർ കൂടുതൽ കൊടുത്ത് ഗിയർ രണ്ടിൽ നിന്നും മൂന്നിൽ ഇട്ടു. അപ്പൊ തന്നെ എൻ്റെ തലയ്ക്ക് പിറകിൽ ഒരു അടി. പിന്നെ ഒരു ഡയലോഗും.
"കയറ്റം മുഴുവൻ കയറിയിട്ട് തേർഡിൽ ഇട്ടാ മതി.."
ഞാൻ അയാളെ നോക്കി കണ്ണുരുട്ടി, കാർ സൈഡാക്കി നിർത്തി, ഇറങ്ങി, ബസ്സും പിടിച്ച് തിരിച്ച് വീട്ടിൽ പോന്നു. പിന്നെ ഞാൻ ഡ്രൈവിംഗ് ക്‌ളാസിന് പോയില്ല. ഡ്രൈവിംഗ് സ്കൂൾ ഓണർ ഇടയ്‌ക്കൊക്കെ വീട്ടിൽ വിളിച്ച് വരാൻ പറഞ്ഞിട്ടും ഞാൻ പോയില്ല.
അവസാനം ഒരുദിവസം ഓണർ വിളിച്ച് ഡ്രൈവിംഗ് ടെസ്റ്റ്നു പോവാൻ വേണ്ടി പറഞ്ഞു. ഡ്രൈവിംഗ് സ്‌കൂളിൽ ടെസ്റ്റിന് വെയിറ്റ് ചെയ്യുന്ന സമയത്തു ഓണർ വന്ന് രണ്ടു മൂന്ന് ഉപദേശം ഒക്കെ തന്നു.
"ടെൻഷൻ അടിക്കേണ്ട. കാർ മെല്ലെ ഓടിച്ചാൽ മതി. റിവേഴ്‌സ് എടുക്കുമ്പോ സ്റ്റിയറിംഗ് വളയ്ക്കാതെ നേരെ പിടിച്ച് കാറ് ബേക്കോട്ട് എടുത്താ മതി."
"മെല്ലെന്ന് പറയുമ്പോ തേർഡിൽ ഇട്ട് ഓടിച്ചാ മതിയോ ?"
"മതി."
ഞാനും ആര്ട്ടിയോയും കാറിൻറെ മുന്നിൽ. വേറെ രണ്ട് സ്റ്റുടണ്ടും ഓണറും പിറകിൽ.
ഞാൻ ഒരു മുപ്പതു മുപ്പത്തഞ്ചു സ്പീഡിൽ തേർഡ് ഗിയറിൽ ഇങ്ങനെ ഓടിക്കുന്ന സമയത്ത് പിറകിൽ നിന്ന് ഒരു അശിരീരി..
"സ്പീഡ് കൂട്ട് .. സ്പീഡ് കൂട്ട് "
"ഫോർത്തിൽ ഇടട്ടെ .. ഫോർത്തിൽ ഇടട്ടെ ...?" ഞാനും അശരീരി.
"ആ .. ഇട്ടോ ഇട്ടോ.."
പിന്നെ ഞാൻ സൂപ്പർ ഓടിക്കലായിരുന്നു. അങ്ങനെ കുഞ്ഞിപ്പള്ളി എത്തിയപ്പോ ആർട്ടിയോ വണ്ടി സൈഡിൽ നിർത്തി റിവേഴ്‌സ് എടുക്കാൻ പറഞ്ഞു. ഞാൻ നിർത്തി സ്റ്റിയറിങ് വളയ്ക്കാതെ നേരെ പിടിച്ച് റിവേഴ്സിൽ ഇട്ട് വണ്ടി എടുത്തു. അപ്പൊ തന്നെ ആർട്ടിയോ എന്തൊക്കെയോ തമിഴിൽ അലറാൻ തുടങ്ങി. ഞാൻ കാറ് നിർത്തി തിരിഞ്ഞു നോക്കിയപ്പോ കാറ് കുറ്റികാട്ടിലേക്കാണ് പോവുന്നത്. ഞാൻ പിന്നെ പിറകോട്ട് നോക്കി സ്റ്റീയറിങ് വളച്ച് റിവേഴ്‌സ് കുറച്ചുദൂരം കുറ്റി കാട്ടിൽ കയറാതെ എടുത്ത്, ആർട്ടിയോ പറഞ്ഞപ്പോ നിർത്തി.
തിരിച്ചു വന്നപ്പോ ഓണർ..
"നീ റിവേഴ്‌സ് എടുത്ത് ആർട്ടിയോനെ പേടിപ്പിച്ചു കളഞ്ഞല്ലോ.."
"നിങ്ങളല്ലേ റിവേഴ്‌സ് എടുക്കുമ്പോ സ്റ്റിയറിംഗ് നേരെപിടിച്ചാ മതീന്ന് പറഞ്ഞത് .."
ലൈസൻസ് കിട്ടും എന്ന കാര്യത്തിൽ വലിയ വിശ്വാസമൊന്നും ഇല്ലായിരുന്നു, പക്ഷെ കിട്ടി.
ഗുരുവായൂരപ്പനിൽ ഡിഗ്രിക്ക് പഠിക്കുമ്പഴാണ് ബൈക്ക് റൈഡിങ് ആകെ മൊത്തം ഒന്ന് ശരിയായി വന്നത്. അന്ന് കുറേക്കാലം സ്ഥിരമായി ഒരു ബജാജ് കാലിബറും, പിന്നെ ഒരു യെസ്ഡിയും ഉണ്ടായിരുന്നു.
ഡിഗ്രി തേർഡ് ഇയർ തുടക്കത്തിൽ ആണ് വയനാട് പുല്പള്ളിയിൽ ഒരു കല്യാണത്തിന് പോവേണ്ടതായി വന്നത്. എങ്ങനെ പോവും എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് കൂട്ടത്തിലെ ഒരു ഫ്രണ്ട് ഒരു കാറ് സംഘടിപ്പിക്കാം എന്ന് പറയുന്നത്. അങ്ങനെ കല്യാണത്തിന്റെ തലേ ദിവസം ഉച്ചയ്ക്ക് നമ്മൾ നാലുപേര് കോഴിക്കോട് നിന്ന് മാരുതി 800 ഡിൽ പുറപ്പെടുന്നു. ബാക്കി ഉള്ളതിൽ രണ്ടു പേര് കാറ് മാറിമാറി ഓടിച്ച് താമരശ്ശേരി ചുരത്തിന്റെ ഏകദേശം താഴെ എത്തിയപ്പോ കാറ് എനിക്ക് ഓടിക്കാൻ തന്നു, കാരണം എനിക്ക് മാത്രമേ കൂട്ടത്തിൽ ലൈസൻസ് ഉള്ളൂ. എനിക്ക് ആണെങ്കിൽ പത്തിരുപതു മിനുട്ട് കാറ് ഓടിച്ച എക്സ്പീരിയൻസ് മാത്രമേ ഉള്ളൂ.
അന്ന് താമരശ്ശേരി ചുരത്തിന് ഇന്നത്തതിന്റെ പകുതി വീതിയെ ഉള്ളൂ. ചുരത്തിലെ ഒരു വളവിൽ പോലീസ് വണ്ടി നിർത്താൻ പറഞ്ഞു. എന്താണ് കാരണം എന്ന് ആർക്കും അറീല. എന്ത് ചെയ്യണം എന്നും അറീല. ബുക്കും പേപ്പറും ലൈസൻസും ഒക്കെ ഉള്ള ധൈര്യത്തിൽ ഞാൻ കാറിൽനിന്ന് ഇറങ്ങി റോഡ് ക്രോസ്സ് ചെയ്ത് പോലീസിന്റെ അടുത്തുപോയി എന്താണെന്ന് ചോദിച്ചു. അദ്ദേഹം കാറിൽ പോയി ഇരുന്നോളാനും പറഞ്ഞു. അപ്പഴാണ് അപ്പുറത്തുനിന്നും ഒരു ലോറി സാവധാനം ഇറങ്ങി വരുന്നത്. ഒരു വണ്ടിക്ക് പോവാനുള്ള വീതിയേ റോഡിനുള്ളൂ.
രണ്ട് ആഴ്ചയോളം ആ കാർ നമ്മുടെ കസ്റ്റഡിയിൽ ആയിരുന്നു. അതിൽ നാട് മുഴുവൻ കറങ്ങുകയായിരുന്നു മെയിൻ പരിപാടി. ഒരുദിവസം മൂന്നു തവണയൊക്കെ മാഹി - കോഴിക്കോട് ട്രിപ്പ് അടിച്ചിട്ടുണ്ട്. അങ്ങനെയാണ് കാറോടിക്കുന്നതും ഒന്ന് ശരിയായി വന്നത്.
ഒൻപതിൽ പഠിക്കുമ്പോഴാണ് സ്വന്തമായി സൈക്കൾ കിട്ടുന്നത്, പിന്നെ മിക്കവാറും കറക്കം അതിൽ ആയിരുന്നു.
എട്ടിൽ പഠിക്കുമ്പോ ഒരു കസിൻ്റെ വീട്ടിൽകൂടലിന് അവിടെ സെന്റർ സ്റ്റാൻഡ് ഇട്ടു നിർത്തിയ മോഹനേട്ടൻ്റെ ബുള്ളറ്റിൻ്റെ മുകളിൽ ഞാൻ കയറി ഇരുന്നു. അപ്പഴാണ് കുട്ടേട്ടൻ വന്ന് ക്ലച്ച്, ആക്സിലറേറ്റർ, ബ്രേക്ക്, ഗിയർ ഏതൊക്കെയാണ് എന്നും ഏത് എങ്ങനെ ഉപയോഗിക്കണം എന്നും പറഞ്ഞുതന്നത്.
ഒൻപതിൽ സ്കൂൾ അടച്ചപ്പോ കണ്ണൂർ മഹിജഇളയമ്മയുടെ വീട്ടിൽ താമസയ്‌ക്കാൻ പോയി, അവരുടെ ഏട്ടന് എൻഫീൽഡിൻ്റെ എക്സ്‌പ്ലോറർ ഉണ്ടായിരുന്നു. എന്തൊക്കെയോ സംസാരിച്ചിരുക്കുന്നതിനിടയിൽ അവർ എന്നോട് ബൈക്ക് ഓടിക്കാൻ പറഞ്ഞു. ഞാൻ അതിനു മുതിരില്ല എന്ന വിശ്വാസത്തിൻ്റെ പുറത്ത് പറഞ്ഞതാണ്. ഞാൻ വേഗം പോയി വണ്ടി സ്റ്റാർറ്റാക്കി കുട്ടേട്ടൻ പറഞ്ഞ തിയറി വെച്ച് ഓടിക്കാൻ ശ്രമിച്ചു, ആദ്യത്തെ രണ്ടുമൂന്നു തവണ വണ്ടി ഓഫ് ആയിപ്പോയി (എന്നാണ് ഓർമ) പക്ഷെ അവസാനം വണ്ടി നീങ്ങി. ഞാൻ പിന്നെ രണ്ടു ദിവസം കൊറേ തവണ ആ വണ്ടി വീടിൻ്റെ മുറ്റത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചു. ഓടിക്കുന്നതിനിടെ കോൺഫിഡൻസ് ലേശം കൂടിയപ്പോ ബൈക്ക് ചാടി, ഞാൻ തെങ്ങിൻ്റെ ചോട്ടിലും ബൈക്ക് വേറെ എവിടെയോയും പോയി വീണു. കാല് സൈലൻസറിൽ തട്ടി സൂപ്പറായി പൊള്ളി.
പിന്നേം ചെറുതായിട്ട് അവിടുന്നും ഇവിടുന്നും ഒക്കെ ബൈക് ഓടിക്കാൻ ചാൻസ് കിട്ടിയിട്ടുണ്ട്. ഒരിക്കൽ "സ്‌പ്ലെൻഡർ" വാടകയ്ക്ക് എടുത്ത് ഒരു ദിവസം മുഴുവൻ ഓടിച്ചു.
ആയിടയ്ക്കാണ് അച്ഛൻ ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയത്. അന്ന് അച്ഛൻ എറണാകുളത്താണ്. കൂടെ ഒരു കാറും വാങ്ങി Fiat Premier Padmini. ഒരുദിവസം ഞാനും അച്ഛനും തലശ്ശേരിയിൽ നിന്ന് മാഹി വരുന്ന സമയത്ത് ബസ്സിന്റെ ഫ്രണ്ട് ഡോറിന്റെ അടുത്താണ് ഇരുന്നത്. ഞാൻ ഡ്രൈവറെ നോക്കി ഇരിക്കുന്നത് കണ്ടിട്ടായിരിക്കണം അച്ഛൻ ബസ്സിൻറെ താഴെ ഉള്ള പെഡൽ ഏതൊക്കെയാണ് എന്ന് പറഞ്ഞു തന്നത്; "ABC" അതായത് Accelerator, Break, Clutch.
സ്കൂൾ അടയ്ക്കുന്ന സമയത്തു എറണാകുളത്ത് അച്ഛൻ്റെ അടുത്ത് നിൽക്കാൻ പോകും. അച്ഛൻ ബാങ്കിൽ പോയാൽ ഞാൻ ആരും കാണാതെ കാറിൻ്റെ ഡോർ തുറന്ന് അകത്തു കയറി വെറുതെ ക്ലച്ച് ചവിട്ടി ഗിയര് മാറ്റി കളിക്കും. അച്ഛൻ വാങ്ങിയ ഡ്രൈവിംഗ് പഠിക്കാനുള്ള ബുക്ക് വായിച്ചാണ് ഹാഫ് ക്ലച്ച് എന്ന സംഭവങ്ങൾ ഒക്കെ മനസ്സിലായത്.
പതിനെട്ട് വയസ്സ് തികഞ്ഞപ്പോ തന്നെ ലൈസൻസ് എടുക്കാൻ വേണ്ടി മാഹി ഡ്രൈവിംഗ് സ്കൂളിൽ ചേർന്നു. ബാബുവേട്ടൻ (പേര് ഓർമയില്ല) ആണ് മാഷ്. അംബാസിഡർ കാറിൽ നാലുപേരെ ഇരുത്തി ഒരു നാൽപ്പത് മിനുട്ട് റൌണ്ട് ആണ് ഡ്രൈവിംഗ് ക്ലാസ്സ്. ഓരോരുത്തർക്കും ഏകദേശം പത്തു പതിനഞ്ചു മിനുട്ട് കാറ് ഓടിക്കാൻ കിട്ടും. എനിക്ക് ആദ്യത്തെ മൂന്ന് ദിവസം സ്റ്റിയറിങ് പഠിത്തം ആയിരുന്നു. മാഷ് കാർ ഓടിക്കും, ഞാൻ സൈഡിൽ ഇരുന്ന് സ്റ്റിയറിങ് തിരിക്കണം.
പഠിക്കാൻ വന്നവരോടുള്ള മാഷിൻ്റെ പെരുമാറ്റരീതി എനിക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. അനാവശ്യമായി ചീത്ത പറയുക , ഇടയ്ക്കു കൈ വെച്ച് തലയുടെ പിറകിൽ അടിക്കുക. പ്രായമായവരോടും ഇതേ രീതിതന്നെ.
മൂന്നാമത്തെ ദിവസം എന്നോട് കാറ് എടുക്കാൻ പറഞ്ഞു. ഞാൻ കയറി ഇരുന്ന് കാറ് സ്റ്റാർട്ട് ആക്കി ക്ലച്ച് ചവിട്ടി ഫസ്റ്റിൽ ഇട്ട് ആക്സിലറേറ്റർ കൊടുത്തപ്പോൾ വണ്ടി നീങ്ങി. ഞാൻ നേരത്തെ കാർ ഓടിക്കാൻ പഠിച്ചിട്ടുണ്ടോ എന്ന് മാഷ് ചോദിച്ചു. ഞാൻ ഇല്ലാ എന്ന് പറഞ്ഞത് അയാള് വിശ്വസിച്ചില്ല.
രണ്ടാമത്തെ ദിവസം കാറ് ഓടിച്ച് മുക്കാളി ഒന്തം (കയറ്റം) കയറുന്നസമയത്തു കയറ്റം തീരുന്നതിനു ജസ്റ്റ് മുന്നേ ഞാൻ ആക്സിലറേറ്റർ കൂടുതൽ കൊടുത്ത് ഗിയർ രണ്ടിൽ നിന്നും മൂന്നിൽ ഇട്ടു. അപ്പൊ തന്നെ എൻ്റെ തലയ്ക്ക് പിറകിൽ ഒരു അടി. പിന്നെ ഒരു ഡയലോഗും.
"കയറ്റം മുഴുവൻ കയറിയിട്ട് തേർഡിൽ ഇട്ടാ മതി.."
ഞാൻ അയാളെ നോക്കി കണ്ണുരുട്ടി, കാർ സൈഡാക്കി നിർത്തി, ഇറങ്ങി, ബസ്സും പിടിച്ച് തിരിച്ച് വീട്ടിൽ പോന്നു. പിന്നെ ഞാൻ ഡ്രൈവിംഗ് ക്‌ളാസിന് പോയില്ല. ഡ്രൈവിംഗ് സ്കൂൾ ഓണർ ഇടയ്‌ക്കൊക്കെ വീട്ടിൽ വിളിച്ച് വരാൻ പറഞ്ഞിട്ടും ഞാൻ പോയില്ല.
അവസാനം ഒരുദിവസം ഓണർ വിളിച്ച് ഡ്രൈവിംഗ് ടെസ്റ്റ്നു പോവാൻ വേണ്ടി പറഞ്ഞു. ഡ്രൈവിംഗ് സ്‌കൂളിൽ ടെസ്റ്റിന് വെയിറ്റ് ചെയ്യുന്ന സമയത്തു ഓണർ വന്ന് രണ്ടു മൂന്ന് ഉപദേശം ഒക്കെ തന്നു.
"ടെൻഷൻ അടിക്കേണ്ട. കാർ മെല്ലെ ഓടിച്ചാൽ മതി. റിവേഴ്‌സ് എടുക്കുമ്പോ സ്റ്റിയറിംഗ് വളയ്ക്കാതെ നേരെ പിടിച്ച് കാറ് ബേക്കോട്ട് എടുത്താ മതി."
"മെല്ലെന്ന് പറയുമ്പോ തേർഡിൽ ഇട്ട് ഓടിച്ചാ മതിയോ ?"
"മതി."
ഞാനും ആര്ട്ടിയോയും കാറിൻറെ മുന്നിൽ. വേറെ രണ്ട് സ്റ്റുടണ്ടും ഓണറും പിറകിൽ.
ഞാൻ ഒരു മുപ്പതു മുപ്പത്തഞ്ചു സ്പീഡിൽ തേർഡ് ഗിയറിൽ ഇങ്ങനെ ഓടിക്കുന്ന സമയത്ത് പിറകിൽ നിന്ന് ഒരു അശിരീരി..
"സ്പീഡ് കൂട്ട് .. സ്പീഡ് കൂട്ട് "
"ഫോർത്തിൽ ഇടട്ടെ .. ഫോർത്തിൽ ഇടട്ടെ ...?" ഞാനും അശരീരി.
"ആ .. ഇട്ടോ ഇട്ടോ.."
പിന്നെ ഞാൻ സൂപ്പർ ഓടിക്കലായിരുന്നു. അങ്ങനെ കുഞ്ഞിപ്പള്ളി എത്തിയപ്പോ ആർട്ടിയോ വണ്ടി സൈഡിൽ നിർത്തി റിവേഴ്‌സ് എടുക്കാൻ പറഞ്ഞു. ഞാൻ നിർത്തി സ്റ്റിയറിങ് വളയ്ക്കാതെ നേരെ പിടിച്ച് റിവേഴ്സിൽ ഇട്ട് വണ്ടി എടുത്തു. അപ്പൊ തന്നെ ആർട്ടിയോ എന്തൊക്കെയോ തമിഴിൽ അലറാൻ തുടങ്ങി. ഞാൻ കാറ് നിർത്തി തിരിഞ്ഞു നോക്കിയപ്പോ കാറ് കുറ്റികാട്ടിലേക്കാണ് പോവുന്നത്. ഞാൻ പിന്നെ പിറകോട്ട് നോക്കി സ്റ്റീയറിങ് വളച്ച് റിവേഴ്‌സ് കുറച്ചുദൂരം കുറ്റി കാട്ടിൽ കയറാതെ എടുത്ത്, ആർട്ടിയോ പറഞ്ഞപ്പോ നിർത്തി.
തിരിച്ചു വന്നപ്പോ ഓണർ..
"നീ റിവേഴ്‌സ് എടുത്ത് ആർട്ടിയോനെ പേടിപ്പിച്ചു കളഞ്ഞല്ലോ.."
"നിങ്ങളല്ലേ റിവേഴ്‌സ് എടുക്കുമ്പോ സ്റ്റിയറിംഗ് നേരെപിടിച്ചാ മതീന്ന് പറഞ്ഞത് .."
ലൈസൻസ് കിട്ടും എന്ന കാര്യത്തിൽ വലിയ വിശ്വാസമൊന്നും ഇല്ലായിരുന്നു, പക്ഷെ കിട്ടി.
ഗുരുവായൂരപ്പനിൽ ഡിഗ്രിക്ക് പഠിക്കുമ്പഴാണ് ബൈക്ക് റൈഡിങ് ആകെ മൊത്തം ഒന്ന് ശരിയായി വന്നത്. അന്ന് കുറേക്കാലം സ്ഥിരമായി ഒരു ബജാജ് കാലിബറും, പിന്നെ ഒരു യെസ്ഡിയും ഉണ്ടായിരുന്നു.
ഡിഗ്രി തേർഡ് ഇയർ തുടക്കത്തിൽ ആണ് വയനാട് പുല്പള്ളിയിൽ ഒരു കല്യാണത്തിന് പോവേണ്ടതായി വന്നത്. എങ്ങനെ പോവും എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് കൂട്ടത്തിലെ ഒരു ഫ്രണ്ട് ഒരു കാറ് സംഘടിപ്പിക്കാം എന്ന് പറയുന്നത്. അങ്ങനെ കല്യാണത്തിന്റെ തലേ ദിവസം ഉച്ചയ്ക്ക് നമ്മൾ നാലുപേര് കോഴിക്കോട് നിന്ന് മാരുതി 800 ഡിൽ പുറപ്പെടുന്നു. ബാക്കി ഉള്ളതിൽ രണ്ടു പേര് കാറ് മാറിമാറി ഓടിച്ച് താമരശ്ശേരി ചുരത്തിന്റെ ഏകദേശം താഴെ എത്തിയപ്പോ കാറ് എനിക്ക് ഓടിക്കാൻ തന്നു, കാരണം എനിക്ക് മാത്രമേ കൂട്ടത്തിൽ ലൈസൻസ് ഉള്ളൂ. എനിക്ക് ആണെങ്കിൽ പത്തിരുപതു മിനുട്ട് കാറ് ഓടിച്ച എക്സ്പീരിയൻസ് മാത്രമേ ഉള്ളൂ.
അന്ന് താമരശ്ശേരി ചുരത്തിന് ഇന്നത്തതിന്റെ പകുതി വീതിയെ ഉള്ളൂ. ചുരത്തിലെ ഒരു വളവിൽ പോലീസ് വണ്ടി നിർത്താൻ പറഞ്ഞു. എന്താണ് കാരണം എന്ന് ആർക്കും അറീല. എന്ത് ചെയ്യണം എന്നും അറീല. ബുക്കും പേപ്പറും ലൈസൻസും ഒക്കെ ഉള്ള ധൈര്യത്തിൽ ഞാൻ കാറിൽനിന്ന് ഇറങ്ങി റോഡ് ക്രോസ്സ് ചെയ്ത് പോലീസിന്റെ അടുത്തുപോയി എന്താണെന്ന് ചോദിച്ചു. അദ്ദേഹം കാറിൽ പോയി ഇരുന്നോളാനും പറഞ്ഞു. അപ്പഴാണ് അപ്പുറത്തുനിന്നും ഒരു ലോറി സാവധാനം ഇറങ്ങി വരുന്നത്. ഒരു വണ്ടിക്ക് പോവാനുള്ള വീതിയേ റോഡിനുള്ളൂ.
രണ്ട് ആഴ്ചയോളം ആ കാർ നമ്മുടെ കസ്റ്റഡിയിൽ ആയിരുന്നു. അതിൽ നാട് മുഴുവൻ കറങ്ങുകയായിരുന്നു മെയിൻ പരിപാടി. ഒരുദിവസം മൂന്നു തവണയൊക്കെ മാഹി - കോഴിക്കോട് ട്രിപ്പ് അടിച്ചിട്ടുണ്ട്. അങ്ങനെയാണ് കാറോടിക്കുന്നതും ഒന്ന് ശരിയായി വന്നത്.