Saturday, December 20, 2014

ദീഗോ ഗാര്‍സ്യ

2000 ത്തോളം പേര് വസിച്ചിരുന്ന വളരെ സുന്ദരമായ ഒരു കൊച്ചു ദ്വീപായിരുന്നു ദീഗോ ഗാര്‍സ്യ. ഇന്നത്‌ അമേരിക്കയുടെ സൈനികത്താവളമാണ്.

ഉണ്ടായിരുന്ന ജനങ്ങളെ മുഴുവന്‍ ബലമായി മറ്റൊരിടതെയ്ക്ക് വലിച്ചെറിഞ്ഞു കൊണ്ടാണ് ബ്രിട്ടന്‍ അമേരിക്കയ്ക്ക് ഈ സൗകര്യം ഒരുക്കികൊടുത്തത്. പകരം കിട്ടിയത് വെള്ളത്തില്‍ നിന്നും തൊടുത്തു വിടുന്ന മിസൈലുകള്‍ കുറഞ്ഞ വിലയ്ക്ക്.
http://goo.gl/3bzSvt

ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ബോംബുകള്‍ വര്‍ഷിച്ചത് ഇവിടെ നിന്നും പറന്നുയര്‍ന്ന യുദ്ധ വിമാനങ്ങളായിരുന്നു. മലേഷ്യന്‍ വിമാനം #MH370 അപ്രത്യക്ഷമായതും ഒരുപക്ഷെ ഇതിനടുത്ത് വെച്ചു തന്നെ.
http://goo.gl/1g6rKe

MH370 അപ്രത്യക്ഷമായത്തിന്‍റെ നാലാം ദിവസം അഞ്ചു പേര്‍ക്ക് 'Freescale Semiconductors' പേറ്റന്റ്റ് കിട്ടി. അതില്‍ നാലുപേരും MH370 യില്‍ അപ്രത്യക്ഷമായവര്‍. ഇന്ന് ആ പേറ്റന്റിന്‍റെ ഒരെയോരവകാശി അമേരിക്കക്കാരനായ Jacob Rothschild.

The US technological company, Freescale Semiconductor,  who shared its rights with Rothschild, had twenty senior members on board who had just launched a new electronic warfare gadget for military radar system’s the day before the plane went missing. http://goo.gl/mgjRUh

Photo Courtesy: WiKi

#DiegoGarcia

Wednesday, December 17, 2014

Connecting to VPN using Airtel 4G Dongle

Recently bought a new Airtel 4G with super-fast speed. But the problem started when i tried to connect to the Cisco VPN for working from home. VPN did show as connected but was not able access anything over the office network.
Like any other person I started by Googling, but with little help.
Then while exploring the Airtel dongle connection options found the options, RAS and NDIS. Just selected NDIS, reconnect the dongle and Hurry...!!! My VPN worked.

The option to choose NDIS will be enabled only after you disconnect the connection.

Check out the difference between NDIS and RAS here : http://www.ehow.com/info_10068813_ras-ndis.html

Friday, December 5, 2014

ഓര്‍മയിലെ ആദ്യത്തെ ചമ്മല്‍


ബസ്സിന് അന്ന് പത്തു പൈസ. അമ്മ ഇരുപതു പൈസ തരും, പത്തുപൈസ അങ്ങോട്ടും, പത്തുപൈസ ഇങ്ങോട്ടും...
സ്കൂള് കഴിഞ്ഞാ തിരിച്ചു വീട്ടില്‍ മിക്കവാറും നടന്നാണ് വരാറ്, അതുകൊണ്ട് ലാഭം കിട്ടുന്ന പത്തുപൈസക്ക് വല്ല അച്ചാറോ, മിഠായിയോ വാങ്ങി ​വായിലിട്ട് കൂട്ടുകാരുടെ കൂടെ വല്ലവരുടെയും പറമ്പോക്കെ ചാടി കടന്ന് കണ്ട മരങ്ങളൊക്കെ കയറി, പേരക്കയും, മാങ്ങയും, പുളിയുമൊക്കെ എറിഞ്ഞിട്ടും പറിച്ചും തിന്ന്, ഒഴുകുന്ന വെള്ളത്തില്‍ ഇലകളിട്ട് മത്സരം വെച്ച്... അങ്ങനങ്ങനെ സാവധാനം വീടെത്തും.

ശശിയെളയച്ഛന്‍ ഭയങ്കര ഉദാര മനസ്കനാണ്, കുറഞ്ഞത്‌ എന്‍റെ കാര്യത്തില്‍ അങ്ങനാണ്. അങ്ങനോരുദിവസം, ഏതോ ആവിശ്യത്തിന് വേണ്ടി ശശിയെളേച്ഛന്‍ കുറച്ചു കാശുതന്നുവിട്ട്, ബാക്കിവരുന്നത് എന്നോട് എടുത്തോളാന്‍ പറഞ്ഞു.
അതില്‍ അഞ്ചു രൂപ ബാക്കി വന്നു,

സ്കൂള് വിട്ടപ്പോ അത്രേം കാശുവെച്ചു എന്താണ് ചെയ്യണ്ടത് എന്നോര് ഐഡിയയും ഉണ്ടായിരുന്നില്ല.. കൂടെയുണ്ടായിരുന്ന രണ്ടു മൂന്ന് കൂട്ടുകാരേം കൂടി കണ്ണില്‍ കണ്ടതൊക്കെ വാങ്ങി തിന്നു, ഐസ്, പാലൈസ്, ചെത്തയ്യ്സ്, വത്തക്ക വെള്ളം, നാരങ്ങ മുറിച്ചത് ... വയറു വീര്‍ത്തു വീര്‍ത്തു വന്നു എന്നല്ലാതെ കാശ് കുറയുന്നില്ല..

അങ്ങനെ ഇത്രേം കാശും വെച്ച് എന്തുചെയ്യണം എന്നറിയാതെ ത്രിശങ്കു സ്വര്‍ഗത്തില്‍ നില്‍ക്കുമ്പോഴുണ്ട് അപ്പുറത്ത് ജയേട്ടന്‍റെ ഓട്ടോയില്‍ "മിനി" ഇരിക്കുന്നു, എടവലക്കാരിയാണ്, എന്‍റെ സ്കൂളിന്‍റെ ഓപ്പോസിറ്റുള്ള ഫ്രഞ്ച് സ്കൂളില്‍ രണ്ടില്‍ പഠിക്കുന്നു. അവള് വല്ലോം വാങ്ങി കഴിച്ചോട്ടെന്ന് കരുതി കയ്യിലുണ്ടായിരുന്നതില്‍ നിന്ന് അമ്പതു പൈസ എടുത്ത് അവള്‍ക്കും കൊടുത്തു.

എല്ലാം ശുഭം...

കണ്ടവരുടെ പറമ്പിലൊക്കെ കയറി വീട്ടിലെത്തി അടുക്കളയില്‍ ചമ്രം പടിഞ്ഞ്‌ ഇരിക്കുംബോഴുണ്ട്‌ മുന്‍വശത്തുനിന്ന് വിളി ...

"അച്ച്വാട്ടാ ... അച്ച്വാട്ടാ ... "

ഞാന്‍ മുന്നില്‍ പോയി നോക്കി... മിനി...

"ഇതാ പൈസ ..." വലത്തേ കൈ മുന്നോട്ട് നീട്ടികൊണ്ട് അവള് പറഞ്ഞു

"ങേ...?"

"അമ്മ പറഞ്ഞു തിരിച്ച് കൊടുക്കാന്‍ ... "

അങ്ങനെ കാശ് കൊടുക്കുന്നത് കുറ്റകൃത്യമാണോ എന്നതായിരുന്നു ആദ്യം മനസ്സിലൂടെ ഓടിയ സംശയം, പിന്നെ അത് കുറ്റബോധവും ചമ്മലും പേടിയും ഒക്കെ കൂടിയ ഒരു സംഭവമായി പരിണമിച്ചു.

ഒരക്ഷരം മിണ്ടാതെ മരിയാദക്കാരനായി ഞാന്‍ ആ അമ്പത് പൈസ തിരിച്ചു വാങ്ങി...

അതി സാഹസികമായി അത്രയും വികാരങ്ങളെയോക്കെ മനസ്സില്‍ ഒതുക്കി പിടിച്ച് തിരഞ്ഞു നിന്നപ്പോ പിറകില്‍ അമ്മ ...

"എന്തുവാടാ അത്... "

" അത് ... അത്... പൈസ ... "

"പൈസയോ ...?"

"ശശിയെളേച്ഛന്‍ തന്നയാ ... "

"അതെങ്ങനെ അവളടുതെത്തി ...? "

"ഞാന്‍ ഐസ്സ് വാങ്ങാന്‍ കൊടുത്തെ ... "

"ങ്ങും... "

എങ്ങനെയോക്കെയോ ഇത്രയൊക്കെ പറഞ്ഞൊപ്പിച്ചു... പിന്നെ അമ്മ
എന്റമ്മ ആയതോണ്ട് കൂടുതലൊന്നും ചോദിച്ചില്ല...

പക്ഷെ ഓര്‍മയില്‍ അന്ന് ആദ്യമായി വീട്ടിലും, വീട്ടിന്‍റെ പുറത്തും ഞാന്‍ നല്ലസ്സലായി ചമ്മി...

#ചമ്മല്‍  

Tuesday, September 2, 2014

Silent Valley National Park Trip

Could not really find a decent blog while planning for a trip to Silent Valley. So just thought of updating my blog with some useful hints.

Silent Valley gets its name due to the lack of Crickets in the forest. To reach there you need to travel 22 kilometers inside the forest starting from the forest check post. To cross the check post you need to get permission from the forest department. You can call them at the below numbers in advance and book for the drive.

Phone: 04924-222056, 085 8989 5652

You just have to reach the office on time and relax. All the rest will be taken care by the Guide who is going to be with you for the next five hours till you reach back safe.

The nearest bus stop to the Forest office is Mukkali, which is on the road between Mannarkkad and Anaikkatti. From Mukkali the forest office is just 300 meters.



You can only get into the forest in their vehicle accompanied by one trained Guide. If you need a guide who speaks English you will have to reach the place by 08:30 in the morning. Even otherwise it is preferred to reach the place before 10:30 am. No other vehicles are allowed inside. It takes almost 90 minutes to complete the 22 KM drive in the Jeep. It will cost you 1300 per jeep and 60 extra for each person. You can even share the Jeep with other visitors.

From the place where the Jeep leaves you, there are two places you can reach to.

1) The Kunthi River
2) The Tower

It is 1.5 KM walk to reach the Kunthi River from the place where the Jeep leaves you. The Guide will always accompany you. There are lots of leaches in there and probably it would be raining also. So consider carrying some leach repellents and an umbrella with you.

Dealing with the leaches can be found here.
http://www.goborneotravel.com/removing-leeches-properly/.

You can get the Leach avoiders at the shop just before crossing the border, the guide will help you with that as well.

From the tower you can get the high site view of the Kunthi River.


Stay

1) There is government guest house and dormitory available in the forest office, from where the Jeep trip starts. For that you need to book it in advance in their website. They allocate rooms based on the request received from Trivandrum for those who requested through the website. Since we did not do that we did not get the room there.


2) There is a resort named “Tree Top” near the place. The roads to the resort were too bad. You can give it a try if you have a Jeep or leave your car somewhere and hire a Jeep from Mukkali.

We were in Honda City, also did not wanted to leave the car somewhere on the road side. So we went in search of another stay. 

3) We stayed at a lodge with the name "Grand Residency" at Kakkuppadi, which is two kilometers from Mukkali towards Anaikkatti. A decent one with Rs. 500 for non-A/C rooms and 1500 for A/C ones. It was a new lodge and was pretty neat. There are couple of shops nearby where you will get almost everything including Food.

Grand Residency: 04924 253 003, 08111 930 003.

4) If you go further 4 km down from there, there is a Chemmannur Resort. When we went there and enquired, they said they would open only from the month of October.

Note:
All the roads pretty good.
The nearest liquor shop is almost 20 kilometers away either side from Kaakkuppadi.

Please feel free to visit the wiki page for more details.
http://wikitravel.org/en/Silent_Valley_National_Park

Saturday, April 26, 2014

എപ്സിലോണ്‍

നമ്മൾ ഓരോരുത്തരും അല്ലെങ്കിൽ മിക്കവരും ആഗ്രഹിക്കുന്നത് ജാതി, മതം, വർഗ്ഗം, ഭാഷ, നിറം, സ്ഥലം, സാമ്പത്തികം, ബുദ്ധി, ജോലി, ശാരീരികമായ മറ്റു പ്രത്യേകതകൾ, ചിന്ത, ... തുടങ്ങിയ വിവേചനങ്ങളില്ലാത്ത ഒരു കുട്ടി സമൂഹമാണ്.
പണ്ട് മഹാബലി വാണിരുന്ന സമയത്തെ കേരളം പോലത്തെ ഒരു സ്ഥലവും സമൂഹവും.
മേല്‍പറഞ്ഞ കാര്യങ്ങൾ ഉണ്ടോ ഇല്ലയോ എന്നതല്ല വിഷയം, അതിൽനിന്നും ഉത്ഭവിക്കുന്ന വിവേചനങ്ങളാണ് ഇവിടെ വില്ലൻ

എനിക്കും കൊറോത്തിനും പേരുണ്ട്.
‘നീ കോറോത്ത്‌, ഞാന്‍ അച്ചു‘ എന്ന് പറയുമ്പോ തോന്നുന്ന ലാഘവത്തിൽ കൂടുതലൊന്നും ‘നീ നായർ,  ഞാൻ പുലയൻ‘ എന്ന് പറയുമ്പോഴും തോന്നാത്ത ഒരു സമൂഹം.

അങ്ങനെയൊരു സമൂഹം ഉണ്ടാക്കിയെടുക്കാൻ ഇവിടെ ഒരുപാട് പേർ ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്, സമരങ്ങൾ നടത്തിയിട്ടുണ്ട്. ആ സമരങ്ങളുടെയൊക്കെ ഫലമാണ് ഞാനിന്നിവിടെ കിടന്നിങ്ങനെ ഡയലോഗ് അടിക്കുന്നതിനുള്ള സ്വാതന്ത്ര്യം പോലും.
ചരിത്രം ബോധം, അതുണ്ടെന്ന് അവകാശപ്പെടുന്ന മറ്റു പലരെക്കാളും ഇത്തിരി കുറവായതുകൊണ്ട് കൂടുതൽ പറഞ്ഞ് പണി മേടിക്കുന്നില്ല.

അപ്പൊ ഞാൻ പറയാൻ ശ്രമിക്കുന്നത് ഇന്ന് ഇമ്മാതിരിയുള്ള വിവേച്ചനങ്ങളിൽ എങ്ങനെ കുറവ് വരുത്താം എന്ന ഒരു ചിന്തയാണ്.

൧) ഉള്ള വിവേചനങ്ങൾ ഇല്ലാതാക്കുക.
൨) ഇല്ലാത്ത വിവേചനങ്ങൾ ഉണ്ടാക്കാതിരിക്കുക

ഉള്ളത് ഇല്ലാതാക്കുക ലേശം ബുദ്ധിമുട്ടായതുകൊണ്ട് ആദ്യം ഇല്ലാത്തത് ഉണ്ടാക്കാതിരിക്കാന്‍ എങ്ങനെ ശ്രമിക്കാം എന്ന് നോക്കാം.

എപ്സിലോൺ = മേലെ പറഞ്ഞതിൽ ഏതെങ്കിലും

എപ്സിലോണ്‍ ഒരു അധിക്ഷേപ/വിവേചന വാക്കാണെന്ന് പലർക്കും അറിയാമായിരിക്കും, അവരോടൊപ്പം അത് അറിയാത്ത ചിലരെങ്കിലും ഒരുപക്ഷെ ഇവിടെ ഉണ്ടായിരുന്നിരിക്കാം.


എനിക്ക് എപ്സിലോൺ ഉള്ളത് കൊറോത്തിനോ, കൊറോത്തിനില്ലാത്തത് എനിക്കോ ഒരു പ്രശ്നോം ഉണ്ടാക്കാത്തിടത്തോളം കാലം അല്ലെങ്കില്‍ അതൊരു  പ്രശ്നമല്ലാത്ത സമൂഹത്തിൽ എപ്സിലോണ്‍ വിവേചന അധിക്ഷേപ കാര്യമാണെന്ന് വിളിച്ചു പറയുന്നതിലെ ശരിയെയാണ് ഞാന്‍ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നത്

ഒഴുക്കിനെതിരെ നീന്തുന്നവർ

ഒഴുക്കിനെതിരെ നീന്തുന്നവർ കുറവേ കാണൂ.

ഫുഡ്ബോൾ കളിക്കുന്നവരെ പറ്റി ആലോചിച്ചിട്ടുണ്ടോ, കളിക്കുന്നവർക്ക് ലക്ഷ്യം ഒന്നേ കാണൂ, കളിക്കാർക്ക് കുറ്റം കണ്ടു പിടിക്കാനും പരദൂഷണം പറയാനും, പുറം ചൊറിയാനും, ഒന്നും സമയം കാണില്ല. അതിനൊക്കെ സമയമുണ്ടാവും ഗാലറിയിൽ ഇരുന്ന് കളി വീക്ഷിക്കുന്ന കാണികൾക്ക്, കാണികൾ അലറും, ചീത്ത വിളിക്കും, തെറി പറയും, ബെറ്റ് വെയ്ക്കും, പരദൂഷണം പറയും. കുറ്റം കണ്ടു പിടിക്കും, ഇതെല്ലാം കഴിഞ്ഞ് അവർ വീട്ടിൽ പോയി കിടന്നുറങ്ങും.

കാണികൾ എത്രപേർ എത്ര തലകുത്തിനിന്നാലും കളി ജയിക്കണമെങ്കിൽ ഗ്രൌണ്ടിലുള്ള വിരലിലെണ്ണാവുന്നവർ വിചാരിക്കണം. കാണികൾക്ക് അലറാനേ സാധിക്കൂ.. അവർ അലറട്ടെ.  .

ഗാലറിയിലിരിക്കുന്ന കാണികളുടെ അലർച്ച കളിക്കാരുടെ ലക്ഷ്യത്തെ വിപരീതമായി  ബാധിക്കരുത്

Thursday, April 3, 2014

പോസ്റ്റര്‍ ഒട്ടിക്കല്‍.

തിരിച്ചെത്തുമ്പോ രാത്രി പത്ത് മണിയായിക്കാണും, കാമ്പൈനിംഗ് യാത്രക്കിടയില്‍ ഉടനീളം പറഞ്ഞിട്ടും തീരാത്ത സത്യെട്ടന്‍റെ തമാശകള്‍ വീണ്ടും വീണ്ടും കേട്ട് കൈ വയറില്‍ പിടിച്ച് ചിരിക്കുംബോഴാണ് "കെ കെ" റൂമിലേയ്ക്ക് കടന്നു വന്നത്. 

"ശ്രീരാജേട്ടനെ കാണുന്നില്ലല്ലോ" ഞാന്‍ ചോദിച്ചു.

"അച്യുത്... അത്... ശ്രീരാജും... രമേശ്ഭായിയും... കൂടെ പോസ്റ്റര്‍ ഒട്ടിക്കാന്‍... പോയി... എന്ന് തോന്നുന്നു... " 

അല്ലേലും പാലക്കാട്ടുകാരുടെ ഭാഷ എനിക്ക് പണ്ടേ ഇഷ്ടമല്ല.. ഒരുമാതിരി അച്ചടി ഭാഷ.

എന്നാപിന്നെ രണ്ടു പോസ്റര്‍ ഒട്ടിച്ചുകളയാമെന്ന് കരുതി ഞാന്‍ ശ്രീരാജേട്ടനെ ഫോണ്‍ വിളിച്ചു... 

"ആ അച്ചു...  ഞങ്ങട മൈദ തീര്‍ന്നു, നീ അവിടെ നിക്ക് ഞാന്‍ അഞ്ചു മിനിട്ടില്‍ വന്ന്.." 

അല്ലേലും ഒരു കാര്യം ചെയ്യണം എന്ന് തോന്നി ചെയ്യാന്‍ പറ്റാഞ്ഞാല്‍ ഒരുമാതിരിയാ.

കുറച്ചു കഴിഞ്ഞപ്പോ ശ്രീരാജേട്ടന്‍ സ്കൂട്ടറില്‍ വന്നിറങ്ങി..

"സനൂപുണ്ട് ബേപ്പൂര് ഒട്ടിക്കുന്നു.. അച്ചു വേണേ അവനെ വിളിച്ചു നോക്ക്.."

"പാതി രാത്രി ഞാന്‍ ബേപ്പൂര് പോയി പോസ്റ്റര്‍ ഒട്ടിക്കാനോ.?" എന്‍റെ സംശയം..

അപ്പൊ കെ കെ പറഞ്ഞു.
"ഞാനും... പോസ്റ്റര്‍ ഒട്ടിക്കണം.. എന്ന്... കരുതുകയായിരുന്നു ..."

ഞാന്‍ പിന്നൊന്നും ആലോചിച്ചില്ല.

ശ്രീരാജേട്ടന്‍റെ കാലി ബക്കറ്റും, കൊറേ പോസ്റ്ററും എടുത്ത് കാറിലിട്ട് വരുന്ന വഴിക്ക് രണ്ട് കിലോ മൈദേം വാങ്ങി കെ കെ നേം കൂട്ടി വീട്ടില്‍ പോയി കുളിച്ച്, ചോറ് തിന്ന്, വെള്ളം ചൂടാക്കി, മൈദ കലക്കി, തിരിച്ച് എരഞ്ഞിപ്പാലത്തെത്തി. അപ്പഴെയ്ക്കും പന്ത്രണ്ടു മണി കഴിഞ്ഞു കാണും.

അവിടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ കാലി സ്ഥലവും നോക്കി മുജീബ്‌ തേരാ പാരാ നടക്കുന്നു.
അവനെ വലിച്ച് കാറിലിട്ടു, വണ്ടി മെല്ലെ മുന്നോട്ട് നീക്കിയപ്പോ ഒരു ചെറിയ ഇടവഴിയിലെ മതിലില്‍ മറ്റു പാര്‍ടികളുടെ പോസ്ററുകള്‍ക്കിടയില്‍ ഒരു ചെറിയ ഗ്യാപ്പ്‌..

വണ്ടി നിര്‍ത്തി പോസ്റ്ററും പശേം എടുത്ത് ഓടി മതിലില്‍ പശ തേക്കുന്ന സമയം ഒരു വലിയ കാര്‍, ആവഴി ഞങ്ങളെ കടന്ന് പോയി മുന്നില്‍ നിര്‍ത്തി. ഏന്‍ഡവോര്‍ ആയിരുന്നെന്നു തോന്നുന്നു.

മൂപ്പര്  വണ്ടിയില്‍ നിന്നിറങ്ങി മന്ദം മന്ദം ഞങ്ങടെ അടുത്തേയ്ക്ക് നടന്നു വരുന്നു. ഞാന്‍ അറിഞ്ഞ ഭാവം നടിക്കാതെ മതിലും നോക്കി നിന്നു. അടി പുറം കൊണ്ട് തടുക്കാനായിരുന്നു പ്ലാന്‍..

അപ്പോള്‍ പ്രതീക്ഷിച്ച പോലെ പിറകില്‍ നിന്നും ഒരു ശബ്ദം...

"അതെ... ഞങ്ങട അവിടൊന്നും ആം ആദ്മി പാര്‍ടിടെ  പോസ്റ്റര്‍ കാണുന്നില്ല.. ബാക്കി ഉള്ലോരുടെയോകെ ഉണ്ട്... രണ്ടു പോസ്റര്‍ തന്നാ ഞാന്‍ ഒട്ടിക്കാം.."

"ഹോ... " 
ആദ്യം അടക്കി പിടിച്ചിരുന്ന ശ്വാസത്തെ തുറന്നു വിട്ടു... 

എന്നിട്ട് ..
"രണ്ടാക്കണ്ട അജ്ജെണ്ണം തരാം..." ഓടി കാറില്‍ പോയി നാലഞ്ചു പോസ്റ്റര്‍ എടുത്ത് അദ്ദേഹത്തിന് കൊടുത്തു..

ഷെയ്ക്ക് ഹാന്‍ഡ്‌ ഒക്കെ കൊടുത്ത്, നമ്മളിതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തില്‍ രണ്ടു മിനുട്ട് സംസാരിച്ച്, ഞങ്ങള്‍ വേറെ കാലി സ്ഥലവും തപ്പി യാത്ര തുടര്‍ന്നു...



Wednesday, March 12, 2014

എന്‍റെ നാട്ടിലെ ജാതി


തോട്ടത്തില്‍ വാസുദേവന്‍ 
മമ്പള്ളി പ്രഭാകരന്‍ 
പൊയീല്‍ രാഘവന്‍ 
കുഞ്ഞിപറമ്പത്ത് ശ്രീധരന്‍ 
പുത്തലത്ത് ബാലകൃഷ്ണന്‍ 

ഞാന്‍ ജനിച്ചു വളര്‍ന്ന നാട്ടിലെ എന്‍റെ അച്ഛന്‍റെ തലമുറയില്‍ പെട്ട ചിലരുടെ പേരുകളാണത്. ജാതിയും മതവുമില്ലാത്ത പേരുകള്‍. 

മതിലുകളില്ലാത്ത പറമ്പുകളും എല്ലാവര്‍ക്കും അവകാശപെട്ട മാവുകളും പേരക്കാ മരങ്ങളും കുളവും കിണറും തുമ്പ പ്പൂവുകളും ഒരുപാടുണ്ടായിരുന്നു അവിടെ. ഒരുപാട് കൂട്ടുകാരും ചെട്ടന്മാരും ഒക്കെയുള്ള ഒരു നാട്. അവിടുന്നു മാറി ഇന്ന്  പതിനാറ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലോകത്ത് ഏറ്റവും കൂടുതല്‍ ഞാന്‍ ഇഷ്ടപെടുന്നതും സുരക്ഷിതത്വം തോന്നുന്നതുമായ ഒരു കൊച്ചു സ്ഥലം.
കൃത്യമായി പറഞ്ഞാല്‍, അഴിയൂരില്‍, മാഹി വണ്ടിയാപ്പീസിന്‍റെ പടിഞ്ഞാറ് ഭാഗം.

എനിക്കിങ്ങനെയൊരു ബാല്യകാലം അനുഭവിക്കാന്‍ കഴിഞ്ഞതില്‍ എന്‍റെ അച്ചാച്ഛനും അച്ചാച്ഛന്‍റെ തലമുറയില്‍ അവിടെ ജീവിച്ചുപോന്നവരും വഹിച്ച പങ്ക് ഒരുപാടാണ്. ചെറുപ്പത്തില്‍ കേട്ടുവളര്‍ന്ന പലതും ഒര്‍ക്കുമ്പോള്‍ സ്വാതന്ത്ര്യം കിട്ടാത്ത ഭാരതത്തില്‍ ജനിച്ചുവളര്‍ന്ന ആ തലമുറയോട് വല്ലാത്തൊരു ബഹുമാനമാണ്. ജാതി വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടത്തിന്‍റെ ഒരു ചെറിയ ഭാഗമായി അവരുടെ മക്കള്‍ക്ക്‌ ജാതിപേര് വെയ്ക്കാതിരിക്കാന്‍ അവര്‍ കൂട്ടമായി എടുത്ത തീരുമാനത്തിന്‍റെ ഒരു കുട്ടി ഉദാഹരണം മാത്രമാണ് മുകളിലെ പേരുകള്‍. അവരുടെ മക്കളും ആ പോരാട്ടത്തിന്‍റെ ഭാഗമായിരുന്നു. അതുകൊണ്ട് തന്നെ എന്‍റെ തലമുറയിലുള്ളആര്‍ക്കും അവിടെ പേരില്‍ ജാതിയുടെ അലങ്കാരമില്ല. 

ഇന്നത്തെ സാഹചര്യത്തില്‍ അവിടെ ആരെങ്കിലും ഞാന്‍ "ഇന്നേ ജാതിക്കാരനാണ്" എന്ന് പറഞ്ഞാല്‍, അതിന് വല്ല രീതിയിലും വിലകല്‍പ്പിക്കുന്നവര്‍ ഒരുപക്ഷെ ഉണ്ടാവുകതന്നെയില്ല. ഞാനിന്നേ വീട്ടിലാണ്, എനിക്കിതാണ് ജോലി, ഞാന്‍ ഇത്രയും പഠിച്ചു എന്ന് പറയുമ്പോള്‍ തോന്നുന്ന  തോന്നലുകളെ (വലുതായാലും ചെറുതായാലും) അപേക്ഷിച്ച് ആര്‍ക്കും ഒന്നും തോന്നുകയുമില്ല. 
അവന്‍റെ വീട്ടില്‍ കാറുണ്ട്, എന്‍റെ വീട്ടില്‍ കാറില്ല എന്ന് തോന്നുന്നതിന്‍റെ പത്തയലത്ത് വരില്ല ജാതി വികാരം.

ജാതിയും മതവും മനുഷ്യനുമേലുണ്ടാക്കുന്ന സ്വാധീനം ഞാന്‍ ദൂരെനിന്ന് നോക്കികണ്ടിട്ടുണ്ട്, പത്രങ്ങളിലും ടീവിയിലുമൊക്കെ. അതൊന്നും എന്നെയോ എന്‍റെ ചുട്ടുവട്ടത്തെയോ സ്വാധീനിച്ചിട്ടില്ല. സ്വാധീനിച്ചിട്ടുണ്ട് എന്ന് നിങ്ങള്‍ക്ക് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. നിരസിക്കാന്‍ എനിക്കും. 




Saturday, February 22, 2014

Solving KenKen (or MathDoku) Puzzle Programmatically.


Since for last couple of days, solving KenKen had completely occupied my mind. To find a solution out to solve this game was not an easy task. Here you find the Algorithm I used in order to get the puzzle solved.
My code is a little messed up. 
May be once I clean it, will upload to Git.


Algorithm

Step 01) 
Create an Array (allPossibleValues[]) corresponding to each cell. Assign all the possible values that the Cell can hold in that array (allPossibleValues[]).

Step 02) 
Identify all possible Rules.

Step 03) 
Based on each of the Rules and the allPossibleValues[] Identify and assign the values each cell can hold in another array (allClueValues[]).


Step 04) 
If the array allClueValues[] is not modified, then exit loop.

Step 05) 
Do an intersection on allPossibleValues[] and allClueValues[].

Step 06) 
If the array allPossibleValues[] is not updated, then exit loop.

Step 07)
Loop through the cells to find the Cell containing only one value in allPossibleValues[] array.

Step 08)
Assign corresponding clue value to that Cell (thisCell) and empty allPossibleValues[].

Step 09)
Remove the assigned value from the corresponding Row and Colum of that Cell (remove from allPossibleValues[]).
Step 10)
Go to Step 04.

Step 11)
Go to Step 03.

Step 12)
If there are still unasigned Cells, then use Brute Force or Depth-First Search.

Useful Links: