Thursday, August 15, 2013

ആറന്മുള വിമാനത്താവളം എന്ത് എങ്ങിനെ...

കഥ തുടങ്ങുന്നത് ഒരു ചെറിയ പാലത്തില്‍ നിന്നാണ്. "വലിയതോട്" എന്നറിയപ്പെടുത്ത ഒരു ചെറിയതോടിന്‍റെ കുറുകെയുള്ള ഒരു കൊച്ചു പാലം, നാല്‍ക്കാലിക്കല്‍ പാലം. ചിലര്‍ വലിയതോടിനെ "കൊഴിതോട്" എന്നും വിളിച്ചിരുന്നു.

പമ്പാ നദിയില്‍ നിന്ന് വയലിലേയ്ക്കും, വയലില്‍ നിന്ന് പമ്പയിലെയ്ക്കും വെള്ളം ഒഴുക്കിയിരുന്നത് ഈ കൊഴിതോടായിരുന്നു.

നാല്‍ക്കാലിക്കല്‍ പാലത്തിന്‍റെ അറ്റകുറ്റ പണിക്കുവേണ്ടി പാലം അടച്ചിട്ടപ്പോള്‍, ഗതാഗത സഞ്ചാരത്തിന് വേണ്ടി "വലിയതോടില്‍"" മണ്ണിട്ട്‌ മൂടെണ്ടിവന്നു. വെള്ളം പോകാന്‍ വേണ്ടി ചെറിയ ഒരു കുഴലും ഇട്ടു. ഇത് വെള്ളത്തിന്‍റെ സഞ്ചാരത്തെ ബാധിച്ചു, വയലുകളില്‍ വെള്ളം കെട്ടികിടക്കാന്‍  തുടങ്ങി. ഇത് നെല്‍കൃഷി നശിപ്പിച്ചു, കര്‍ഷകര്‍ നഷ്ടത്തിലായി. ഇതിനെതിരെ സമരം ചെയ്തതിന്‍റെ ഫലമായി 2004 ലില്‍ ആ ബണ്ട് നീക്കപ്പെട്ടു, അങ്ങനെ കൃഷി പഴയ രീതിയിലാവും എന്ന് ഗ്രാമവാസികള്‍ കരുതി.

അടുത്ത വര്‍ഷം കൊഴഞ്ചേരി റോഡില്‍ കോഴിതോടിനു കുറുകെ  കൊഴിപ്പാലത്തിന്‍റെ പണി തുടങ്ങി. ഇത് മേല്‍പ്പറഞ്ഞ അതേ രീതിയില്‍ വെള്ളത്തിന്‍റെ ഒഴുക്കിന് തടസ്സമാവികയും, വയലിലെ വെള്ളം ഇറങ്ങി പോവാതിരിക്കുകയും കൃഷി പിന്നെയും നശിക്കാനും കാരണമായി. അങ്ങനെ മൂന്ന് വര്‍ഷത്തോളം കൃഷി നടക്കാതെ കര്‍ഷകര്‍ ഭഗ്നാശരായിരുന്നു

അങ്ങനെയങ്ങനെ കര്‍ഷകര്‍ ഭഗ്നാശരായി മാനം നോക്കി എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുന്ന സമയത്ത് ഒരു രക്ഷകന്‍ ആ പ്രകൃതി രമണീയമായ ഗ്രാമത്തില്‍ വന്നിറങ്ങുന്നു. രക്ഷകന്‍റെ പേര് "എബ്രഹാം”, “അമേരിക്കന്‍ തങ്കച്ചന്‍” എന്ന പ്രാവാസി എബ്രഹാം.

വെള്ളം കൂടുതല്‍ കയറിയ നിലങ്ങളില്‍ മത്സ്യം വളര്‍ത്താം എന്ന് അദ്ദേഹം ഗ്രാമവാസികളോട് പറഞ്ഞു. മീന്‍ വളര്‍ത്താന്‍ വേണ്ടി അദ്ദേഹം കര്‍ഷകരില്‍ നിന്ന് ആ സ്ഥലങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങിച്ചു. ചാരിറ്റബിള്‍ എജ്യുക്കേഷനല്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ ആയിരുന്നു എബ്രഹാം. ഈ വയലുകളുടെ അടുത്തുള്ള ഒരു മലയും അദ്ദേഹം വാങ്ങിച്ചു. പിന്നീട് ഒരു JCB ഉപയോഗിച്ച് അദ്ദേഹം മലയിടിച്ച് വയല്‍ നികത്താന്‍ തുടങ്ങി. അവിടെയുള്ള ജനങ്ങള്‍ക്ക്‌ ഒന്നും മനസ്സിലായില്ല. നീരൊഴുക്കിനുള്ള തോടും മണ്ണിട്ട്‌ മൂടിയപ്പോള്‍ ഗ്രാമവാസികള്‍ ശക്തിയായി അതിനെ ചെറുത്തു.

2005 ഫെബ്രുവരിയില്‍ എബ്രഹാം പോലിസിനു പ്രോടക്ഷന്‍ ആവശ്യപെട്ട് റിട്ട് ഫയല്‍ ചെയ്തു.

ഹൈകോടതി അതിന് ഇങ്ങനെ വിധി പറഞ്ഞു (24.02.2005).
“However any building activities or development activities can be done in the paddy field, only if they have got ststutory clearance.”

ഇത് എബ്രഹാമിന് നികത്തല്‍ തുടരുന്നതിന് തടസ്സമായി.

2006 റില്‍ വീണ്ടും രാത്രികളില്‍ എട്ടും പത്തും ലോറികളും JCB യും ഉപയോഗിച്ച് വീണ്ടും നികത്താന്‍ തുടങ്ങി, ജനങ്ങള്‍ വില്ലേജ്‌ ഓഫീസര്‍ക്കും കളക്ടര്‍ക്കും പരാതി നല്‍കി.. മണ്ണിടുന്നതിനും നിര്‍മാണ പ്രവര്‍ത്തനത്തിനുമെതിരെ വില്ലേജ് ഓഫീസര്‍ ഉത്തരവിറക്കി. ഇത് 21.02.2006 നായിരുന്നു.

അബ്രഹാം പിന്നയും ആറ്  മാസത്തിന് ശേഷം മണ്ണിട്ട്‌ നികത്താന്‍ തുടങ്ങി, ജനങ്ങള്‍ വീണ്ടും പ്രതിഷേധിച്ച് പരാതി നല്‍കി, 14.07.2006 ന് വീണ്ടും നിരോധനം വന്നു. ഇത് ഇങ്ങനെ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. 20.10.2007,  14.12.2007,  11.01.08,  09.02.09, 20.03.2009 ഇങ്ങനെ ഇങ്ങനെ നിരോധനങ്ങള്‍ നീളുന്നു.

അങ്ങനെ ഒരുദിവസം എബ്രഹാം താന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് തുറന്നു പറഞ്ഞു. അദ്ദേഹത്തിന്‍റെ ഏറോണിട്ടിക്കല്‍ കോളേജിന്‍റെ പരിശീലനത്തിനു വേണ്ടി ഒരു കിലോമീറ്റര്‍ നീളത്തില്‍ ഒരു റണ്‍ വേ വേണം. അതിനാണ് മണ്ണിടുന്നത്  എന്ന് പറഞ്ഞു.

വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം 2011 ഡിസംബര്‍ 9 തിന് സൂര്യ ടീവി യില്‍ ഒരു വാര്‍ത്ത വന്നു.
"2011 ഫെബ്രുവരി 24 ന് 2000 തോളം സര്‍വേ നമ്പരുകളിലുള്ള അഞ്ഞൂറോളം ഏക്കര്‍ ഭൂമി വ്യവസായ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നു. KGS ഗ്രൂപ്പ്‌ എന്ന കമ്പനി വിമാനതാവള നിര്‍മാണത്തിന് വേണ്ടി ഏറ്റെടുത്തുകൊണ്ടാണ് ഇത്രയും ഭൂമി വ്യവസായ മേഖലയായി പ്രഖ്യാപിച്ചത് എന്നും."

ഇത് കേട്ട ജനങ്ങള്‍ ഞെട്ടി. കേട്ട പാതി കേള്‍ക്കാത്ത പാതി ഞങ്ങളുടെ വീട് വ്യവസായ മേഖലയ്ക്ക് അകത്താണോ എന്നറിയാന്‍ നെട്ടോട്ടമോടി.

കൂടുതല്‍ വൃത്തിക്ക് വായിക്കാന്‍... ഇതാ ഇവിടെ... http://goo.gl/iKcjN
വീഡിയോ ഇവിടെ: http://www.youtube.com/watch?v=ITsA0UNehlg

Wednesday, June 5, 2013

ലോക പരിസ്ഥിതി ദിനം: കോഴിക്കോട് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ വൃക്ഷത്തൈകള്‍ നട്ടു

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ബീച്ച് ഹോസ്പിറ്റലില്‍ വൃക്ഷ തൈകള്‍ വച്ചു പിടിപ്പിച്ചു. ബീച്ച് ഹോസ്പിറ്റലിലെ സുപ്രന്റ്റ്‌ വൈകുന്നേരം നാലുമണിക്ക് ആദ്യ വൃക്ഷതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പ്രകൃതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെ പ
റ്റി സംസാരിച്ചു. ആം ആദ്മി പാര്‍ട്ടി സംസ്ഥാന വക്താവ് കെ പി രതീഷ് പരിപാടിയില്‍ പങ്കെടുത്തു.
കോഴിക്കോട് ജില്ലാ ഭാരവാഹികളായ ശ്രീരാജ്‌ കെ എസ്, ഹാഷിക്‌ എം, കൃഷ്ണ കുമാര്‍ ആര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഞാവല്‍ ​, വേപ്പ്, ഉങ്ങ്, മാവ്, പുളി, കയനി തുടങ്ങിയ ഫല പുഷ്പ ഔഷദ വൃക്ഷതൈകളാണ് നട്ടു പിടിപ്പിച്ചത്.

രാവിലെ പത്തരയ്ക്കു തുടങ്ങിയ പരിപാടി വൈകുന്നേരം അഞ്ചരയോടെയാണ് അവസാനിച്ചത്.

പ്രകൃതി പരിരക്ഷണ പരിപാലണം ഈ ഒരു ദിവസം മാത്രം ആഘോഷിച്ചു അവസാനിപ്പികേണ്ട ഒന്നല്ലെന്നും അത് കോഴിക്കോടിന്‍റെ മറ്റു ഭാഗങ്ങിലേക്ക് വ്യാപിപ്പിക്കുമെന്നും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയിച്ചു. ഈ വിഷയം ഗൌരവമായി കണക്കിലെടുത്ത് ഇതിനു വേണ്ടി തുടര്‍ന്നുള്ള ദിനങ്ങളിലും വൃക്ഷതൈ നടല്‍, പരിപാലിക്കല്‍ തുടങ്ങിയ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.


Tuesday, May 7, 2013

അച്ചുവിന്‍റെ ദൈവാന്വേഷണം



ആമുഖം

ഞാന്‍ പറയുന്ന കാര്യങ്ങള്‍ പലര്‍ക്കും ബാലിശമായി തോന്നാം.. പറയുന്ന കാര്യങ്ങളോട് പുച്ഛം തോന്നാം. ഈ പറഞ്ഞ വികാരങ്ങള്‍ ഞാന്‍ ഇവിടെ പറയുന്ന കാര്യങ്ങളാല്‍ ആരിലെങ്കിലും ഉണര്‍ത്തപെടുകയാണെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.

നിങ്ങള്‍ക്ക് വായിക്കാം, വായിക്കാതിരിക്കാം, അഭിപ്രായം, പറയാം, ചോദ്യങ്ങള്‍ ചോദിക്കാം, വിമര്‍ശിക്കാം. ഇതൊക്കെ എന്‍റെ വീക്ഷണത്തെയും ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളെയും ഏതെങ്കിലും രീതിയില്‍ സഹായിക്കുന്നുവെങ്കില്‍ ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും.

പറയുന്ന കാര്യങ്ങള്‍ അറിഞ്ഞോ അറിയാതെയോ വിശ്വാസിയെയോ, അവിശ്വസിയെയോ, രണ്ടുമല്ലാതവരെയോ ഏതെങ്കിലും രീതിയില്‍ വേദനിപിക്കുന്നു എങ്കില്‍ മുന്നേ തന്നെ മാപ്പ്.

പാര്‍ട്ട്‌ ഒന്ന്:- വിഗ്രഹാരാധന

ഓര്‍മയില്‍ ദൈവത്തെ ആദ്യം കേട്ടത് അമ്പലങ്ങളില്‍ നിന്നായിരുന്നു. അന്നേ എപ്പഴോ മനസ്സില്‍ ഉദിച്ച സംശയമായിരുന്നു ദൈവം എന്താണെന്നും വിഗ്രഹത്തില്‍ ദൈവം എങ്ങനെ കയറി കൂടി എന്നതും. കല്ല്‌ എങ്ങനെ ദൈവമാകുന്നു എന്ന സംശയമായിരുന്നു ആ കാലത്ത് എന്നെ അലട്ടിയ ഒരു പ്രശ്നങ്ങളില്‍ ഒന്ന്.

ആറാം ക്ലാസ്സിലെ മലയാളം സെക്കന്‍റ് ടെക്സ്റ്റ്‌ ബുക്കില്‍ അന്ന് വിവേകാനന്തനെ കുറിച്ച് ഒരു പാഠത്തില്‍ ഇങ്ങനെ ഉണ്ടായിരുന്നു.

രാജാവ് വിവേകാനന്തനോട് വിഗ്രഹാരാധന തെറ്റല്ലേ, അത് വെറും ഒരു കല്ലല്ലേ എന്ന് ചോദിച്ചു. വിവേകാനന്തന്‍ വേഗം തന്നെ അവിടെ ചുവരില്‍ ഉണ്ടായിരുന്ന രാജാവിന്‍റെ പടം നിലത്തിട്ട് അതിന്‍റെ മുകളില്‍ കയറി ചവിട്ടി കൊരട്ടി കളിച്ചു. രാജാവിന് ദേഷ്യം വന്നപ്പോ വിവേകാനന്ദന്‍ പറഞ്ഞു.
"
അത് വെറും കേന്‍വാസും കുറച്ചു നിറങ്ങളും മാത്രമല്ലേ, അതിനെന്തിനാ രാജാവ് കൊപിക്കുന്നത്" എന്ന്.

വിഗ്രഹാരാധന എന്താണെന്നും, എനിക്ക് ഈ ലോകത്തുള്ള ഏത് വസ്തുവിനെയും  ആരാധികാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നും മനസ്സിലായത്‌ അന്നാണ്.

പാര്‍ട്ട്‌ രണ്ട് :- ആത്മാവും ജീവനും 

ഒരുപാട് നിഗൂഡതകളും കണ്ഫ്യൂഷനുകളും സമ്മാനിച്ച് എന്നെ ഒരുപാട് അലട്ടിയ ഒരു സംഭവമായിരുന്നു ആത്മാവ്.

പഴയ ജന്മം പുനര്‍ ജന്മം ഈ ജന്മം മരിച്ചു കഴിഞ്ഞാല്‍ ആത്മാവ് എവിടെ പോവുന്നു, എവിടുന്ന് വരുന്നു, ആത്മാവ് ഉള്ള വസ്തുക്കള്‍ ഇല്ലാത്ത വസ്തുക്കള്‍.  അങ്ങനെ അങ്ങനെ നൂറായിരം സംശയങ്ങള്‍ (കൊറേ സംശയങ്ങളൊക്കെ മറന്നു പോയി, ഇപ്പൊ ഇത്രയേ ഓര്‍മയിലുള്ളൂ)

പുന്ര്‍ജന്മങ്ങളൊക്കെ ഞാന്‍ തത്കാലം മാറ്റി വെച്ചു. എന്നാലും ഒരു ശരീരവും, ഒരു മനസ്സും, ഒരു ആത്മാവും എന്നത് എങ്ങനെ യൊക്കെ ബന്ധപെട്ടിരിക്കുന്നു, എങ്ങനെയൊക്കെ ബെന്ധപെടാതെ ഇരിക്കുന്നു. എങ്ങനെ കൂട്ടി വെയ്ക്കും എങ്ങനെ വേര്‍തിരിച്ച് വെയ്ക്കും എന്നൊന്നും ഒരു എത്തും പിടിയും കിട്ടിയില്ല.

മണ്ണിരയെ പകുതിക്ക് വെച്ച് മുറിച്ചാല്‍ അത് രണ്ട് മണ്ണിരകളായി വളരുന്നു, അപ്പൊ ആത്മാവും മുറിയുമോ എന്നതായിരുന്നു ആദ്യതെതും ശക്തി കൂടിയതും ആയ സംശയം. ബീജത്തിന്‍റെയും അണ്ടത്തിന്‍റെയും ആത്മാവുകള്‍ സൈഗോട്ടില്‍ കൂടി ചേര്‍ന്ന് ഒന്നാകുമോ, മരത്തിന് ജീവനുള്ളതു കൊണ്ട് മരത്തിനും വേണ്ടേ ആത്മാവ്. മുള വരുന്ന ചെറു പയര്‍ മണിക്കകത്ത് എപ്പോ ആത്മാവ് കയറി കൂടുന്നു. അമ്മയുണ്ടാക്കുന്ന മുളപ്പിച്ച ചെറുപയര്‍ക്കറിയും കൂട്ടി പുട്ടടിക്കുമ്പോള്‍ ആ ആയിരക്കണക്കിന് ചെറു പയറുകളിലെ ഇത്രയധികം ആത്മാവുകള്‍ അതിനെ വിട്ട്  എവിടെ പോയിട്ടുണ്ടാവുമായിരിക്കും.

അങ്ങനെ അങ്ങനെ പറഞ്ഞാല്‍ തീരാത്തത്രയും സംശയങ്ങള്‍.

ഒന്‍പതില്‍ പഠിക്കുന്ന സമയത്ത് ഞാനും എന്‍റെ സുഹൃത്തും കൂടി വീട്ടില്‍ ആരും ഇല്ലാതിരിക്കുന്ന സമയത്ത് ഓജോ ബോര്‍ഡ്‌ കളിച്ചിരുന്നു. വീട്ടില്‍ കമഴ്ത്തി വെച്ച ഗ്ലാസ്‌ നീങ്ങാന്‍ മാത്രം മിനുസമുള്ള നിലം ഇല്ലാത്തത് കൊണ്ട് ഫ്രിഡ്ജിന്‍റെ മുകള്‍ ആയിരുന്നു ഞങ്ങള്‍ ബോര്‍ഡ്‌  ആക്കിയത്. സുഹൃത്തിന്‍റെ പേര് “ചിന്നന്‍”.
എല്ലായ്പ്പോഴും ആത്മാവ് വന്നു ഗ്ലാസ് നീങ്ങി, ചോദിച്ച ചോദ്യങ്ങള്‍ക്ക് വൃത്തിയായി ഉത്തരം പറഞ്ഞുതന്നു, ആത്മാവ് ആത്മാവിന്‍റെ പേര് വരെ പറഞ്ഞു തന്നു. (പേര് നാരായണി, എന്‍റെ അച്ഛമ്മ).
ഒരു തവണ, ഈ പരിപാടിക്കിടയില്‍ ആരോ ഉമ്മറത്തെ വാതിലില്‍ മുട്ടിയപ്പോള്‍ ആത്മാവിനോട് പോവാന്‍ പറയാതെ ഗ്ലാസില്‍ നിന്ന് വിരല്‍ എടുക്കേണ്ടി വന്നു, (അങ്ങനെ ചെയ്‌താല്‍ ആത്മാവ് അവിടെ തന്നെ കൂടും എന്ന് വിശ്വാസം).
അന്നൊന്നും തോന്നിയത് പേടിയോ ഭയമോ ഒന്നും ആയിരുന്നില്ല, ഒരു ആകാംഷ, എങ്ങനെ സംഭവിക്കുന്നു എന്ന് അറിയാനുള്ള ജിജ്ഞാസ.

മാസങ്ങള്‍ കഴിഞ്ഞു വന്ന ഒരു മാസികയില്‍ ഇതിനെ പറ്റി വലിയ ഒരു റിപ്പോര്‍ട്ടും ഇത് എങ്ങനെ സംഭവിക്കുന്നു എന്നും നല്ല ഡിടെയില്‍ ആയി വിശദീകരിച്ചു വന്നിരുന്നു.  
അതില്‍ നിന്നാണ് ഞാന്‍ സബ് കൊണ്ഷ്യസ് മൈന്‍ഡ് ഉണ്ടെന്നും. മനുഷ്യന്‍ അറിയാതെയും കാര്യങ്ങള്‍ ചെയ്യപെടുന്നു എന്നും മനസ്സിലാക്കുന്നത്.

പിന്നീട് എപ്പഴോ അച്ഛനോട് സംസാരിക്കുമ്പോള്‍ ആണ് ആത്മാവ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് അകത്തല്ല, നമ്മുടെ ശരീരം ആത്മാവിനകത്താണ് എന്ന് കേള്‍ക്കാന്‍ ഇടയായത്. അത് എന്‍റെ ചിന്തകള്‍ക്ക് ഒരു ടെര്‍ണിനഗ് പോയിന്‍റ് ആയിരുന്നു.
പിന്നീടുള്ള ചിന്ത മുഴുവന്‍ ഈ പറഞ്ഞതിനെ ചുറ്റി പറ്റി ആയിരുന്നു, ഒരുപാടോരുപാട് ചിന്തകള്‍ക്ക് ശേഷമാണ് അതായിരിക്കും ശരി എന്നും, ഈ പ്രപഞ്ചം മുഴുവന്‍ ആത്മാവിനകതാണെന്നും ചിന്തിക്കാന്‍ സാദിച്ചത്.

പിന്നീട് സ്റ്റീഫന്‍ ഹോകിന്‍സിന്‍റെ "A Brief History of Time" വായിക്കുമ്പോള്‍ ഈ കൊണ്സേപ്റ്റ്‌ ആ ബുക്കിലെ പല കാര്യങ്ങളും ആയി റിലേറ്റ് ചെയ്യാന്‍ സാദിച്ചിരുന്നു.



Wednesday, March 13, 2013

KSRTC


വളരെ പഴയ ഒരു സംഭവമാണ്...

2005-06 ആയിരിക്കണം. എന്തോകാരണത്താല്‍ എനിക്ക് കോഴിക്കോട് നിന്ന് ബാംഗ്ലൂര്‍ മടങ്ങിവരാന്‍ ബസ്‌ ടിക്കറ്റ്‌ കിട്ടിയില്ല. ടിക്കറ്റ്‌ കിട്ടാന്‍ വേറെ വഴിയില്ലാതതുകൊണ്ട് ഞായഴാച്ച വൈകിയിട്ട് കോഴിക്കോട് KSRTC സ്റ്റാന്‍ഡില്‍ പോയി ടോക്കന്‍ എടുക്കാന്‍ വേണ്ടി ക്യൂ നിന്നു. കുറേ സമയം ക്യൂ നിന്ന് മടുത്തപ്പോ അടുത്തുനിന്ന പയ്യനോട് മെല്ലെ സംസാരിച്ചു. അവന്‍ അവന്‍റെ കൂട്ടുകാരുടെ കൂടെ അവധി ദിവസം ആഘോഷിക്കാന്‍ വേണ്ടി മൈസൂര്‍ ബാംഗ്ലൂര്‍ ട്രിപ്പിന് പോവുകയാണ്.

ഞങ്ങള്‍ കുറേ സംസാരിച്ചു, അവന്‍റെ സുഹൃത്തുക്കളെയൊക്കെ പരിചയപെട്ടു അങ്ങനെ നിന്നു. കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞപ്പോ ഒരു ബാംഗ്ലൂരേക്കുള്ള KSRTC ബസ്സ് റിവേര്‍സ് ചെയ്ത് സ്റ്റാന്‍ഡില്‍ ഇട്ടു. കൌണ്ടറില്‍ നിന്ന് ടോക്കന്‍ കൊടുക്കാന്‍ തുടങ്ങി. ധൃതിയില്‍ ടോക്കനോക്കെ വാങ്ങി ഓടി ബസ്സില്‍ കയറിനോക്കുമ്പോ സീറ്റ്‌ പോയിട്ട് മരിയാദക്ക് നില്‍ക്കാന്‍ പോലും സ്ഥലമില്ല.
അപ്പൊ മുന്നില്‍നിന്നു ഒരു വിളി... “ചേട്ടാ ഇങ്ങോട്ട് വാ...”

ഞാന്‍ നോക്കുമ്പോ നേരത്തെ സംസാരിച്ച പിള്ളാര്. ഞാന്‍ അവരുടെ അടുത്ത് പോയപ്പോ അവര് അഡ്ജസ്റ്റ് ചെയ്ത് എനിക്ക് ഇരിക്കാന്‍ ലേശം സ്ഥലം തന്നു.
അവര് ഒരുത്തന്‍ ടോകെന്‍ വാങ്ങാന്‍ ക്യൂ നിന്ല്‍ക്കുമ്പോ ബാക്കി ഉള്ളൊരു ഡ്രൈവര്‍ ഡോരിലൂടെ അകത്തുകയറി സീറ്റ്‌ പിടിച്ചതാണെന്ന് പറഞ്ഞു.
ബസ്സിന് സാധാരണയിലും സ്പീഡ്‌ കുറവായിരുന്നു. രാത്രി പന്ത്രണ്ടു മണി ആയപ്പോ സുല്‍ത്താന്‍ ബത്തേരിയെത്തി. ബസ്സിന് എന്തോ എന്‍ജിന്‍ പ്രോബ്ലമുണ്ട് ടൈം എടുക്കും എന്ന് പറഞ്ഞു. ഞങ്ങള്‍ കുറച്ചു സമയം ബസ്സില്‍ ഇരുന്നു, പിന്നെ പുറത്തിറങ്ങി. ഒരു മണിക്കൂറില്‍ കൂടുതല്‍ ആയിക്കാണും, ബസ്സ്‌ ഇനി ഓടൂല എന്ന് പറഞ്ഞു. ഇനിയെന്ത് ചെയ്യും എന്ന് അറിയാതെ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി. പിന്നെ അവരവര് ബസ്‌സ്റ്റാന്റ് ഇന്‍റെ ഓരോ മൂലയില്‍ പ്പോയി നില്‍പ്പായി .

ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പയ്യന്‍ എന്നോട് അവരുടെ ഓഫീസില്‍ കയറി അന്വേഷിക്കാം എന്ന് പറഞ്ഞു. ഞങ്ങള്‍ അവരുടെ സ്റ്റാന്‍ഡിലെ ഓഫീസില്‍ കയറി അന്വേഷിച്ചു. കോഴിക്കോട് നിന്ന് ഒന്നരയ്ക്ക് ഒരു ബസ്‌ വരും അതില്‍ പോകാം എന്ന് പറഞ്ഞു..

എല്ലാരും ഒന്നര വരെ കാത്തു. ഒന്നരയ്ക്ക് ബസ്സ്‌ വന്നു. ബസ്സ്‌ വരുന്നതും കണ്ട് എല്ലാരും ബസ്സിന്റെ അടുത്തേക്ക് ഓടി. ആ ബസ്സിലെ ആള്‍ക്കാരു വാതിലില്‍ തൂങ്ങുന്നത് കാരണം ബസ്സ്‌ ചെരിഞ്ഞായിരുന്നു ഓടി വന്നത്. ഞങ്ങളുടെ കൂട്ടത്തിലുള്ള കുറച്ചു പേര് ആ ബസ്സില്‍ കയറിപ്പോയി .
പിന്നെയും അവരുടെ ഓഫീസില്‍ പോയി പ്രശനം അവതരിപ്പിച്ചു. അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞു. വേറെ ബസ്സ്‌ ഇല്ലേ എന്ന് ചോദിച്ചപ്പോ വേറെ ഒരു ബസ്സിനും കര്‍ണാടകത്തില്‍ കയറാനുള്ള പെര്‍മിറ്റ്‌ ഇല്ല എന്ന് പറഞ്ഞു.
ഞങ്ങള്‍ പിന്നേം എന്തുചെയ്യണം എന്ന് അറിയാതെ രാത്രി ഇരുട്ടത്ത്‌ മഞ്ഞിന്‍റെ തണുപ്പുമേറ്റ് അവിടെ നിലത്തിരുന്നു.  പിള്ളാരുടെ കൂട്ടത്തിലെ ചിലര്‍ അവരുമായി വാഗ്വാദം നടത്തുന്നുണ്ടായിരുന്നു. കൊറേ സ്ത്രീകളും, ബാംഗ്ലൂര്‍ എക്സാം എഴുതാന്‍ വേണ്ടിയുള്ള കുറച്ചു പെണ്‍കുട്ടികളും ഒക്കെ അവിടെ നിസ്സഹായരായി എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്നു.

കുറച്ചു സമയം കഴിഞ്ഞപ്പോ ഒരു ബസ്സ്‌ മെല്ലെ സ്റ്റാന്റ്ഇലേക്ക് ഇറങ്ങി വരുന്നത് കണ്ടു. ഞാന്‍ വേഗം ബസ്സിന്‍റെ അടുത്തേയ്ക്ക് ഓടി.

അവിടെ കിടക്കുന്ന ഒരു ബസ്സിനും കര്‍ണാടകത്തില്‍ കയറാനുള്ള പെര്‍മിറ്റ്‌ ഇല്ല എന്ന് പറയുന്നത് കളവായിരിക്കുമോ എന്നാ സംശയമായിരുന്നു എനിക്ക്.
ബസ്സിലെ ഡ്രൈവറോട്‌ ഞാന്‍ “ഈ ബസ്സിന് കര്‍ണാടകത്തില്‍ കയറാനുള്ള പെര്‍മിറ്റ്‌ ഉണ്ടോ...”

അയാള്‍ക്ക്‌ എന്റെ ചോദ്യം ഇഷ്ടപെട്ടില്ല. എന്നെ നോക്കി കണ്ണുരുട്ടി, ടെശ്യപെട്ടുകൊണ്ടു പറഞ്ഞു... “ഉണ്ട്.. ഉണ്ടെങ്കില്‍ എന്തോ വേണം...?”
ഞാന്‍ ഒന്നും ആലോചിച്ചില്ല.. തിരിച്ച് അതേ സ്പീഡില്‍ ഓഫീസിലേക്ക് ഓടി.. ഈ ഡ്രൈവര്‍ ഓഫീസിലെതുന്നതിനു മുന്നേ എനിക്ക് എത്തണമായിരുന്നു.
ഓഫീസില്‍ അപ്പോഴും പെര്‍മിറ്റ്‌നെ കുറിച്ചുള്ള തര്‍ക്കമായിരുന്നു. ഞാന്‍ ഇടയില്‍ കയറി പറഞ്ഞു..

“പെര്‍മിറ്റ്‌ ഉള്ള ബസ്സ്‌ വന്നു.. അതാ ആ ബസ്സിന് പെര്‍മിറ്റ്‌ ഉണ്ട്..”
“ആര് പറഞ്ഞു ..”
“അതിലെ ഡ്രൈവര്‍ പറഞ്ഞു... ”

അപ്പോഴാക്കും ആ ഡ്രൈവര്‍ നടന്ന് ഓഫീസില്‍ എത്തി.
അപ്പോ സമയം രണ്ട് മണി.

ഞങ്ങളുടെ കൂട്ടത്തിലുള്ള ചിലര്‍ അത് കേട്ടപ്പോ തന്നെ ആ ബസ്സിന്‍റെ അടുത്തേയ്ക്ക് സീറ്റ്‌ പിടിക്കാന്‍ ഓടി.
പ്രശ്നം അവിടെ തീര്‍ന്നില്ല. നാല്‍പത്തിയഞ്ചു പേര് വേണം അല്ലാതെ ബസ്സ് എടുക്കാന്‍ പറ്റില്ല എന്ന് അവര്‍. പുറത്തു നോക്കിയപ്പോ എല്ലാവരെയും കൂട്ടിയാ ഒരു ഇരുപത്തഞ്ചു മുപ്പതു പേര് കാണും. ഞങ്ങള്‍ അടികൂടി 45 ഞ്ഞ് 30 ഇല്‍ എത്തിച്ചു.

എന്നിട്ട് അവിടയൂണ്ടായിരുന്ന ആള്‍ക്കാരോട് ഇത് പറഞ്ഞു മനസ്സിലാക്കാന്‍ തുടങ്ങി. കൂടെയുണ്ടായിരുന്ന പിള്ളാര്‍ക്ക് ഭയങ്കര ഉഷാരായിരുന്നു. മുപ്പതു പേര് ഉണ്ടെങ്കില്‍ പുതിയ ബസ്‌ ഇറക്കാം എന്ന് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു.. ആര്‍ക്കും വിശ്വാസം പോര.

ആസമയം വേറെ ഒരു ബാംഗ്ലൂര്‍ ബസ്‌ വന്നു കൊറേ പേര് അതിന്‍റെ അടുത്തേയ്ക്ക് ഓടി.. പിള്ളാര് ചിലര് അവരുടെ പിറകെ ഓടി അതില്‍ കയറരുത് എന്ന് പറഞ്ഞു. ചിലരെ അവര് തടഞ്ഞു വെയ്ക്കാന്‍ ശ്രമിച്ചു. എന്നിട്ടും ചിലര് അതില്‍ കയറിപ്പോയി. ഞങ്ങളുടെ ആള്‍ക്കാരുടെ എണ്ണം പിന്നെയും കുറഞ്ഞു. പെണ്‍കുട്ടികളുടെ അച്ച്ന്മാര്‍ക്കായിരുന്നു ഏറ്റവും എതിര്‍പ്പ്. എന്തിനാണോ ആവോ..

ചിലര്‍ “ഓക്കേ” പറഞ്ഞു, അവരോടോക്കെ ബസ്സില്‍ കയറി ഇരിക്കാന്‍ പറഞ്ഞു, അങ്ങനെ ഒരു പതിനഞ്ചു പേര് ബസ്സില്‍ കയറിക്കാണും. അതില്‍ കൂടുതല്‍ എണ്ണം കൂട്ടാന്‍ ഒരു വഴിയും ഇല്ല. ആകെ വിഷമിച്ചു.
ഇനി ബസ്സ്‌ സ്റ്റാര്‍ട്ട്‌ ആവുമ്പോ ചിലപ്പോ ബാക്കി ഉള്ലോരും കയറുമായിരിക്കും എന്ന് തോന്നി. അങ്ങനെ ആള്‍ക്കാരൊക്കെ കേറി ബാക്കി ഉള്ളവര് സ്റ്റാര്‍ട്ട്‌ ആവുമ്പോ കേറിക്കോലും എന്ന് KSRTC ഓഫീസില്‍ പോയി പറഞ്ഞു. ആദ്യം ഡ്രൈവര്‍ സമ്മതിച്ചില്ല, പിന്നെ എങ്ങനെയൊക്കെയോ സമ്മതിപ്പിച്ചു. ബാംഗ്ലൂര്‍ വരെ പോവാന്‍ പറ്റില്ല, മൈസൂര്‍ വരയെ പോകൂ എന്ന് അവര്‍ കണ്‍ഡിഷന്‍ വെച്ചു.. മൈസൂര്‍ എങ്കില്‍ മൈസൂര്‍ എന്നും പറഞ്ഞു ഓക്കേ ആക്കി..
അദ്ദേഹം ബസ്സ് സ്റ്റാര്‍ട്ട്‌ ചെയ്തപ്പോ കൊറേ പേര് എവിടുന്നോക്കെയോ ബസ്സില്‍ കയറാന്‍ തുടങ്ങി.. ഇരുട്ടില്‍ നിന്നൊക്കെ ചിലര്‍ പൊങ്ങി വന്നു, അവസാനം നോക്കുമ്പോ ബസ്സ്‌ ഫുള്‍. 45 പേരില്‍ കൂടുതല്‍ ആള്‍ക്കാര്‍.
ഞാന്‍ അവസാനമായിരുന്നു കയറിയത്.. എനിക്ക് വേണ്ടി നമ്മുടെ  “പിള്ളാര്‍ ഗേങ്ങ്” ഫ്രന്റില്‍ തന്നെ ഒരു സീറ്റും റിസേര്‍വ് ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ ബസ്സില്‍ ബഹളം ആയിരുന്നു, പാട്ടും ഡാന്‍സും, തമാശ പറയലും ഒക്കെയായി മൈസൂര്‍ വരെ. ഇടയ്ക്ക് ഞാന്‍ ലേശം ഉറങ്ങിയും പോയി.

മൈസൂര്‍ എത്തി ബസ്സില്‍ നിന്ന് ഇറങ്ങിയപ്പോ രണ്ടുമൂന്നു പേര് വന്നു എന്നോട് താങ്ക്സ് പറഞ്ഞു. ഞാന്‍ ഡ്രൈവറോടും ഒരു താങ്ക്സ് പറഞ്ഞു.
പിള്ളാരുടെ ഗ്രൂപിനോടൊക്കെ ബൈ പറഞ്ഞു ഞാന്‍ ഒരു ബാംഗ്ലൂര്‍ ബസ്സില്‍ കയറി ഇരുന്നു.

Saturday, February 16, 2013

എന്താ നമ്മുടെ സര്‍ക്കാര്‍ ഇങ്ങനെ..?


സമൂഹ നന്മ ഉദ്ദേശിച്ചു ചെയ്ത പലകാര്യങ്ങളും അമ്മയ്ക്ക് വിനയായിതീര്‍ന്നിട്ടുണ്ട്. അതിന്‍റെ എണ്ണം കൂട്ടാന്‍ ഇതാ ഒരെണ്ണം കൂടി.
ബയോഗ്യാസ് എല്ലാവീടുകളിലും വേണം എന്ന് പലതവണ പറഞ്ഞ സര്‍ക്കാറുതന്നെ ബയോഗ്യാസ് ഉണ്ടാക്കിയവര്‍ക്കിട്ട് പണി കൊടുക്കും എന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.
മാലിന്യം ഏറ്റവും വലിയ പ്രശ്നമായിട്ടുള്ള കേരളത്തില്‍ ഒരിത്തിരിയെങ്കിലും നമ്മളാല്‍ ആവുന്നത് ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെ ഇങ്ങനെയൊരു നടപടി ഒരിക്കലും  വേണ്ടിയിരുന്നില്ല.


നമ്മുടെ വീട്ടിലെ മാത്രമല്ല, അയല്‍ വീടുകളിലെ വൈസ്റ്റ്‌ഉം നമ്മുടെ ബയോഗ്യാസ് പ്ലാന്റ്റ് തിന്നുന്നുണ്ട്.

ഇത് എഴുതിയ അമ്മയ്ക്ക് എന്‍റെ വക ഒരു ചക്കരയുമ്മ. :-)
പ്രസിദ്ധീകരിച്ച മാതൃഭൂമിക്ക് എന്‍റെ വലിയ നന്ദി. :-)

http://epaper.mathrubhumi.com/epapermain.aspx
Kozhikode Oct 28, 2012. Page: 4

മൈഗ്രൈന്‍

എനിക്ക് മൈഗ്രൈന്‍ വരാന്‍ ഉണ്ടാവുന്ന കാരണങ്ങള്‍


തീവ്രമായ മണം, നീണ്ടു നില്‍ക്കുന്ന വിശപ്പ്‌, ഏറെ നേരം വെയില്‍ കണ്ടാല്‍‍, ഇഷ്ടമില്ലാത്ത ശബ്ദം കേട്ടാല്‍, കൂടുതല്‍ ഉറങ്ങിയാല്‍, ഏറെ നേരം കാറ്റ് കൊണ്ടാല്‍, ബോറടിച്ചാല്‍, TV കുറെ സമയം കണ്ടാല്‍,  കൂടുതല്‍ യാത്ര ചെയ്‌താല്‍, ക്ഷീണിച്ചാല്‍, കന്‍ജെസ്ടെട് റൂമില്‍ ഇരുന്നാല്‍, മധുരം കൂടുതല്‍ കഴിച്ചാല്‍, ഞെട്ടിയാല്‍, തല ശക്തിയില്‍ ഇളക്കിയാല്‍‍, കണ്ണ് കൊണ്ട് ചില ആങ്കിളില്‍ നോക്കിയാല്‍.
ഒന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ ഒരുമിച്ചുസംഭവിച്ചാല്‍ തലവേദനയുടെ തീവ്രതയും കൂടും.
 
ചെറുതായിരുന്ന സമയത്ത് എനിക്ക് തലവേദന ഇടയ്ക്കിടയ്ക്ക് വരും എന്നെല്ലാതെ അതിന്റെ കാരണം അറിയില്ലായിരുന്നു.
അച്ഛനും അമ്മയും പല ഡോക്ടര്‍മാരെയും കാണിച്ചിട്ടും ഉണ്ട്, സൈനസ് ഇന്റെ മുതല്‍ പല മരുന്നും ഡോക്ടര്സ് എന്റെ മേല് പരീക്ഷിച്ചിട്ടും ഉണ്ട്.
പ്രീ ഡിഗ്രി പഠിക്കുന്ന സമയത്താണ് അസഹ്യമായ തലവേദന ദിവസവും എന്നെ പിടികൂടാന്‍ തുടങ്ങിയത്. ഒരു മരുന്നും (ക്രോസിന്‍ പോലുള്ള പരാസിട്ടമോളുല്‍ അടക്കം) ഫലിക്കാത്തത് കൊണ്ട് ദിവസവും അത് സഹിക്കുക എന്നത് മാത്രമായിരുന്നു ഓപ്ഷന്‍.
 
പിന്നീട് എപ്പോഴോ വെയിലും വിശപ്പും, തലവേദന ഉണ്ടാക്കും എന്ന് മനസ്സിലായി, ആത് ഒരു പരിധി വരെ എനിക്ക് തലവേദനയെ ഒഴിവാകാനും സഹായിച്ചു.
 
ഒരു പരിധി വരെ ഇത് മാനസികമാണ് എന്ന തോന്നല്‍ എനിക്ക് ഉണ്ടാക്കാന്‍ ഉണ്ടായ സംഭവത്തിന്റെ തുടക്കം ഞങ്ങള്‍ യാത്ര പോയ ഒരു ട്രിപ്പ്‌ ആയിരുന്നു.
ആതിരപള്ളി വാഴച്ചാലിലേയ്ക്ക്. അവിടെ പാറപ്പുറത്ത് കുറേസമയം വെയിലത്ത്‌ കാലി വയറും വെച്ച് കറങ്ങി നടന്നത് തലവേദനക്ക് കാരണമായി. തിരിച്ചു തണലത്ത് പോവാനുള്ള ഓപ്ഷന്‍ ഇല്ലാത്തത് തലവേദന കൂട്ടി അസഹ്യമാക്കി. തിരിച്ച് ബസ്സില്‍ കയറി ഞാന്‍ ലാസ്റ്റ് സീറ്റില്‍ പോയി കിടന്നു, ബസ്‌ യാത്ര വീണ്ടും തലവേദന കൂട്ടി.
 
ബസ്‌ ഡ്രീം വേള്‍ഡ് ഇല്‍ നിര്‍ത്തി. എല്ലാവരും ബസ്സില്‍ നിന്ന് ഇറങ്ങി, ഞാന്‍ ഒഴിച്ച്. എന്നെ കാണാതെ ജോഷി സര്‍ അന്വേഷിച്ച് വന്നു. തലവേദന എന്ന് പറഞ്ഞപ്പോ ഒരു ഗുളിക തന്നു, ബസ്സില്‍ ഒറ്റയ്ക്ക് ഇരിക്കണ്ട, പാര്‍ക്കിന്റെ അകത്തുവന്ന് ഇരുന്നോ എന്നും പറഞ്ഞു..
ഞാന്‍ പാര്‍ക്കിന്റെ അകത്തുകയറി അവരുടെ കൂടെ മെല്ലെ നടന്നു, പിന്നെ എപ്പോഴാണ് എന്ന് അറിയില്ലേ, എന്റെ തലവേദന അപ്പാടെ മാറി. ഒരു മണിക്കൂറ് കഴിഞ്ഞോ മറ്റോ ആണ് ഞാന്‍ അത് മനസ്സിലാക്കിയത്. പിന്നെ വെള്ളത്തില്‍ അര്മാദമായിരുന്നു.
 
അന്ന് സാറിന്റെ അടുത്ത് ആ ഗുളിക ഏതാണെന്ന് ചോദിച്ചപ്പോ "ഡാര്റ്റ്" എന്ന് പറഞ്ഞു. പിന്നീട് തലവേദന അസഹനീയമായി വരുമ്പോളൊക്കെ ഞാന്‍ "ഡാര്റ്റ്" കഴിക്കും ഇഷ്ടമുള്ള കാര്യങ്ങള്‍ വല്ലതും ചെയ്യും അങ്ങനെ  തലവേദന മാറും.
പിന്നീട് എപ്പഴോ മെഡിക്കല്‍ ഷോപ്പില്‍ പോയ് "ഡാര്റ്റ്" ചോദിച്ചപ്പോ അതില്ല പകര "ട്രൈമോള്‍" എടുതുതന്നിട്ട് രണ്ടും സെയിം ആണെന്ന് പറഞ്ഞു. അതും കഴിഞ്ഞ് പിന്നീടാണ് ഡാര്റ്റും, ട്രൈമോളും, ക്രോസിനും ഒക്കെ ഒരേ ഗണത്തില്‍ പെടുന്ന പരസിട്ടാമോള്‍ ആണെന്ന് മനസ്സിലായത്‌. പിന്നീട് ഞാന്‍ സര്‍വസുലഭാമായ ക്രോസിനിലേക്ക് മാറി. പക്ഷെ എന്ത് കഴിച്ചാലും ഇഷ്ടപെടുന്ന വല്ലതും ചെയ്തു മൂഡു മാറ്റണം എന്നത് അത്യാവിശ്യമായിരുന്നു. 
 
കുറച്ചു വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ ഗുളിക കഴിക്കണ്ട പക്ഷെ ഒരു ദൈര്യത്തിന്  അടുത്ത് ഉണ്ടായാ മതി എന്ന അവസ്ഥയായി. പിന്നെ അതും വേണ്ട മൂഡ്‌ മാറ്റിയാ മാത്രം മതി എന്നായി. :-)
 
ഇപ്പോഴും ഇടയ്ക്ക് തലവേദന വരും, പക്ഷെ പണ്ടത്തെപോലെ പേടി തോന്നാറില്ല.
 

ജാകെറ്റ് ഭാഗം 2


ഇന്നലെ കുളിം തെവാരോം ചായ കുടീം കഴിഞ്ഞ് ആ കൊട്ട് എടുത്ത് മെല്ലെ മടക്കി ചുരുട്ടി ഒരു കവറിലിട്ട് വീട്ടിന്ന് ഇറങ്ങി.


ബസ്‌ സ്റ്റോപ്പില്‍ എത്താറായപ്പോ അതാ ബസ്സ് വളവും തിരിഞ്ഞു വരുന്നു. കയറാനുണ്ട്‌ എന്ന് കൈ കൊണ്ട് ആന്ഗ്യം കാട്ടി ഞാന്‍ സ്റൊപ്പിലേക്ക് ഓടി. ബസ്സ് എന്നേം ഓവര്‍ടേക്ക് ചെയ്ത് സ്റ്റോപ്പില്‍ കൊണ്ടുപോയി നിര്‍ത്തി എന്നേം എന്നേം കാത്ത് നിന്നു. ചാടി ബസ്സില്‍ കയറി "മേര്സി" ന്ന് ഡ്രൈവറെ നോക്കി പറഞ്ഞു. ഡ്രൈവര്‍ പുഞ്ചിരിയോട്‌ കൂടി തിരിച്ചു എന്തോ പറഞ്ഞു, എനിക്ക് മനസ്സിലായില്ല.

ബസ്സ് പെട്ടന്ന് കിട്ടിയ സന്തോഷത്തില്‍ നേരെ പ്പോയി പിറകിലെ സീറ്റില്‍ ഇരുന്നു, അപ്പൊ വല്ലാത്ത ഒരു മണം, നായിന്റെ മണം. ആ സീറ്റിന്റെ കുഴപ്പമാണോ എന്ന് കരുതി ബസ്സിന്റെ മുന്നില്‍ വന്ന് ഇരുന്നു. അപ്പോഴും അതെ മണം. ഇനി ഇപ്പൊ തലവേദന എടുക്കുമോന്നു എന്ന പേടിയായി. അപ്പോഴാണ് ശ്രദ്ധിച്ചത്, എന്റെ വലതു ഭാഗത്ത്‌ ഇരിക്കുന്ന  സ്ത്രീയുടെ മടിയില്‍ ഒരു നായ. അത് അവരുടെ കൈ നക്കി നക്കി വെളുപ്പിക്കുന്നു. നീണ്ട തിളങ്ങുന്ന ബ്രൌണ്‍ ഗോള്ടെന്‍ കളര്‍ രോമങ്ങള്‍ ഉള്ള ഒരു ക്യൂട്ട് നായി.

ആ സ്ത്രീയോട് "യുവര്‍ ഡോഗ് സ്ടിന്‍ഗ്സ്" എന്ന് പറഞ്ഞാലോ എന്ന് കരുതി. ഇനിയിപ്പോ അതിനെ തന്നെ യാണോ നാറുന്നത് എന്ന് അറിയാന്‍ എന്ത് ചെയ്യും. നിങ്ങളുടെ നായയെ ഞാന്‍ ഒന്ന് മണപ്പിച്ചു നോക്കിക്കോട്ടേ എന്ന് ചോദിക്കാന്‍ പറ്റുമോ? ഇനിയിപ്പോ മണപ്പിച്ചോ എന്നും പറഞ്ഞു നീട്ടി തന്നാ ഞാന്‍ മണക്കുന്നത് മോശമല്ലേ. ഇതീന്ന് ഇറങ്ങിയാ അടുത്ത ബസ്സ് വരണേ അരമണിക്കൂര്‍ എങ്കിലും കഴിയും.

ഇങ്ങനെ പലതും ആലോചിച്ച് തലവേദന വരരുതേ എന്ന് പ്രാര്‍ത്ഥിച്ചു ഇടയ്ക്കിടയ്ക്ക് പട്ടിയെയും നോക്കി ഞാന്‍ ഇരുന്നു. അത് അതിന്റെ നക്കി വെളുപ്പിക്കലില്‍ നിന്ന് ബ്രേക്ക്‌ എടുത്ത് എന്റെ മുഖതേക്ക് നോക്കി. ഞാന്‍ അതിന്റെ മുഖത്ത്  നോക്കി ചിരിച്ചു, എന്റെ മര്യാദ, അതിന് ഭാവമാറ്റമില്ല, ഒന്നുടെ ഞാന്‍ സൂക്ഷിച്ചു നോക്കിയപ്പോ മനസ്സിലായി അത് പുറതേക്കാന് നോക്കുന്നത് എന്ന്, ഞാന്‍ തെറ്റിദ്ധരിച്ചു, കോങ്കണ്ണന്‍ നായ.

 'ജുദേബാല്‍' എത്തി ഞാന്‍ ഇറങ്ങി. മഴ ചാറുന്നുണ്ടായിരുന്നു. ഈ സംഭവം ചുരുട്ടി കവറിലിട്ട് തൂക്കി പിടിച്ചിരുന്നത്  കൊണ്ട് കുട എടുത്തിരുന്നില്ല. നേരെനടന്ന് ആ കടയില്‍ ചെന്നു എന്നെ കണ്ടപാടെ കടക്കാരന്റെ മുഖത്ത് ഒരു സംശയ ഭാവം. ഞാന്‍ നല്ല പുഞ്ചിരിയോടുകൂടി അദ്ദേഹത്തിന്റെ അടുത്ത് പോയി. "ഈ ജാകെറ്റ് ഒന്ന് എക്സ്ചേഞ്ച് ചെയ്തു എടുക്കാവോ, കഴിഞ്ഞ ഞായറാഴ്ച ഇവിടുന്ന്  വാങ്ങിച്ചതായിരുന്നു" എന്ന് പറഞ്ഞു. അദ്ദേഹം ഒന്നുംമിണ്ടാതെ വേഗം അവിടെ ഉണ്ടായിരുന്ന വേറെ കുറെ ജാകെട്സ് എടുത്തു മുന്നില്‍ വെച്ചുതന്നു. ഞാന്‍ ഒരണ്ണം എടുത്ത് ഇട്ടുനോക്കി, വലുപ്പ കൂടുതല്‍ തോന്നുന്നുണ്ടോ എന്നും ചോദിച്ച് വേഗം അദ്ദേഹം ഒരു കണ്ണാടിയും ആയി വന്നു. ഞാന്‍ വേറെയും രണ്ടുമൂന്നെണ്ണം നോക്കി ഒരണ്ണം എടുത്ത് അത് മതി എന്ന് പറഞ്ഞു. അദ്ദേഹം സസന്തോഷം തലയാട്ടി. താങ്കസ് പറഞ്ഞ് ഞാന്‍ അവിടുന്ന് ഇറങ്ങി.
 
മഴ അപ്പോഴും ചാറുന്നുണ്ടായിരുന്നു.